സർവകലാശാലാ ചാൻസലർ എന്ന നിലയിൽ ഗവർണറെ ഒഴിവാക്കുന്ന സർവകലാശാല ഭേദഗതി ബില്ലിൽ ഒപ്പിടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ നേരിട്ടു ബാധിക്കുന്ന വിഷയത്തിൽ രാഷ്ട്രപതി തീരുമാനമെടുക്കട്ടെയെന്ന നിലപാടാണു ഗവർണർ സ്വീകരിച്ചത്. ഇതിന് ആനുപാതികമായ നിലപാടാണ് ബിൽ രാഷ്ട്രപതിക്ക് അയച്ചതിലൂടെ സ്വീകരിച്ചത്. യുജിസിയുമായി ബന്ധപ്പെട്ട ബില്ലിൽ കേന്ദ്രനിയമത്തിനു മേലുള്ള സംസ്ഥാനത്തിന്റെ കടന്നുകയറ്റമായി വ്യാഖ്യാനിക്കപ്പെടും.
ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിലും ഭരണഘടനാപരമായ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇവയിലെല്ലാം സർക്കാരിന്റെ മറുപടി തേടിയാണു മുഖ്യമന്ത്രി വിശദീകരിക്കണമെന്ന നിലപാടു ഗവർണർ പലതവണയായി സ്വീകരിച്ചത്. ഇവയിൽ ഒന്നിലും സർക്കാർ വിശദീകരണം ഉണ്ടായില്ലെന്നായിരുന്നില്ലെന്നാണ് രാജ്ഭവൻ പറയുന്നത്.
പ്രതീക്ഷയില്ലാതെ സർക്കാർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ഓരോ ബില്ലിലും ഗവർണറുടെ നിയമപരവും ഭരണഘടനാപരവുമായ സംശയങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇനി 10 മാസമാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ കാലാവധിയുള്ളത്. വിവാദ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചതു വഴി ഇപ്പോഴത്തെ ഗവർണറുടെ കാലത്തു മടങ്ങിയെത്തുമെന്നു സംസ്ഥാന സർക്കാരും പ്രതീക്ഷിക്കുന്നില്ല.
കേന്ദ്രത്തിൽ കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിലെത്തിയാലും ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതും സർവകലാശാലാ ഭേദഗതി ബില്ലും മിൽമയുടെ ഭരണം കോണ്‍ഗ്രസിൽ നിന്നു പിടിച്ചെടുക്കുന്നതിനായി കൊണ്ടുവന്ന സഹകരണ ഭേദഗതി ബില്ലും കോണ്‍ഗ്രസ് എതിർക്കുന്നതിനാൽ പാസാക്കുന്നത് എളുപ്പമാവില്ലത്രേ.