പൂഞ്ഞാര്‍ പള്ളിയില്‍ അക്രമികളുടെ വിളയാട്ടം: വൈദികനെ കാറിടിച്ചുവീഴ്ത്തി
പൂഞ്ഞാര്‍ പള്ളിയില്‍ അക്രമികളുടെ വിളയാട്ടം: വൈദികനെ കാറിടിച്ചുവീഴ്ത്തി
Saturday, February 24, 2024 1:45 AM IST
പൂഞ്ഞാര്‍: പൂഞ്ഞാര്‍ സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍ കാറുകളിലും ബൈക്കുകളിലുമെത്തിയ ഒരു സംഘം യുവാക്കള്‍ അസിസ്റ്റന്‍റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സ്വദേശികളായ ആറു പേരെ പോലീസ് അറസ്റ്റുചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് 12.30ന് പള്ളിയില്‍ ആരാധന നടന്നുകൊണ്ടിരിക്കേ കുരിശടിയിലും മൈതാനത്തും പതിനഞ്ചോളം വരുന്ന സംഘം വാഹന അഭ്യാസപ്രകടനം നടത്തിയതിനെ ഫാ. ജോസഫ് ആറ്റുചാലില്‍ തടയുകയും അവരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

വൈദികനും പള്ളി അധികാരികള്‍ക്കും നേരേ സംഘം അസഭ്യവര്‍ഷം ചൊരിയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തു. പള്ളിയുടെ ഗേറ്റ് അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ച് വൈദികനെ ഇടിച്ചു വീഴ്ത്തി. സാരമായി പരിക്കേറ്റ ഫാ. ജോസഫ് ആറ്റുചാലിലിനെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നോമ്പുകാല ആരാധന തടസപ്പെടുത്തുകയും വൈദികനെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പാലാ രൂപതയും പൂഞ്ഞാര്‍ സെന്‍റ് മേരീസ് ഇടവകയും ശക്തമായി പ്രതിഷേധിച്ചു.


പാലാ ഡിവൈഎസ്പി പി.കെ. സദന്‍, ഈരാറ്റുപേട്ട എസ്എച്ച്ഒ എ.പി. സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പള്ളിയിലെത്തി അന്വേഷണം ആരംഭിച്ചു.

പള്ളിയിലെ നിരീക്ഷണ കാമറകള്‍ സംഭവസമയത്ത് ഓഫായിരുന്നെന്ന് പോലീസ് പറഞ്ഞു. അതേസമയം അക്രമിസംഘമെത്തിയ വാഹനങ്ങളുടെ ചിത്രങ്ങള്‍ പോലീസിന് നാട്ടുകാര്‍ കൈമാറി. പള്ളിയങ്കണത്തില്‍ അതിക്രമിച്ചു കടക്കുകയും വൈദികനെ ആക്രമിക്കുകയും ചെയ്ത സംഭവമറിഞ്ഞ് ആയിരക്കണക്കിന് വിശ്വാസികളും രൂപതയിലെ നിരവധി വൈദികരും സന്യസ്തരും പള്ളി അങ്കണത്തില്‍ എത്തിച്ചേര്‍ന്നു.

വൈകുന്നേരം പൂഞ്ഞാര്‍ ടൗണിലേക്ക് പ്രതിഷേധ റാലിയും തുടര്‍ന്ന് പള്ളി അങ്കണത്തില്‍ യോഗവും ചേര്‍ന്നു. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

എകെസിസി രൂപതാ ഡയറക്ടറും ഡയറക്ടറുമായ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, പി.സി. ജോര്‍ജ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പള്ളിയിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.