ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കുന്പോഴാണ് സംഭവമുണ്ടായി രിക്കുന്നത്. എസ്എഫ്ഐ പ്രതിസ്ഥാനത്തു വന്ന സമീപകാല സംഭവങ്ങളും സജീവ ചർച്ചയിലേക്കു കൊണ്ടുവരാൻ ഈ സംഭവം വഴിതെളിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എകെജി സെന്ററിൽ വാർത്താസമ്മേളനം നടത്തുന്പോഴായിരുന്നു, ടി.പി. ചന്ദ്രശേഖരൻ വധത്തിൽ പ്രതികൾക്ക് ശിക്ഷ ഇരട്ടിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നത്. അങ്ങനെ വീണ്ടുമൊരു തെരഞ്ഞെടുപ്പിൽകൂടി ടി.പി വധം കേരളത്തിൽ തെരഞ്ഞെടുപ്പു കാലത്തു ചർച്ചയാകുകയാണ്.
ഇടതുകോട്ടയായ വടകരയിൽ കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിൽ ടി.പി ഇഫക്ട് കണ്ടതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.പിയുടെ ഭാര്യ കെ.കെ. രമയുടെ വിജയത്തിൽ വരെ അത് എത്തിച്ചു.
ടി.പി വധത്തിൽ പ്രതിരോധത്തിലായ ഇടതുപക്ഷത്തിന് സിദ്ധാർഥന്റെ മരണത്തിലും ഉത്തരം പറയേണ്ട സ്ഥിതിയാണുണ്ടായിരിക്കുന്നത്. വരുംദിവസങ്ങളിൽ ഈ വിഷയത്തിൽ യുഡിഎഫും പ്രതിപക്ഷവും പ്രതിഷേധം കടുപ്പിക്കുമെന്ന് ഉറപ്പാണ്.