2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ സിപിഎം നേതാവ് ജി. സുധാകരന്, കോണ്‍ഗ്രസ് നേതാവ് എം.എം. ഹസനോട് കുറഞ്ഞ വോട്ടിന് പരാജയപ്പെട്ടിരുന്നു. അട്ടിമറിവിജയമാണ് അന്ന് ഹസന് നേടിയത്.
കരീലക്കുളങ്ങരയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഐഎന്‍ടിയുസി നേതാവ് കീരിക്കാട് കളീക്കല്‍ വീട്ടില്‍ സത്യന് സജീവമായിരുന്നു. 2001 ജൂണ്‍ ഇരുപതിനാണ് സത്യന് കൊല്ലപ്പെട്ടത്.
ഓട്ടോഡ്രൈവര്‍ ആയിരുന്ന സത്യനെ ഓട്ടം വിളിച്ച് കരീലക്കുളങ്ങര കൊട്ടയ്ക്കാട് ക്ഷേത്രത്തിന് സമീപം സംഘം ചേര്‍ന്ന് വെട്ടിവീഴ്ത്തുകയായിരുന്നു.
ചികിത്സയിലിരിക്കവേ സത്യന് മരിച്ചു. കേസില്‍ ബിപിന്‍ ഉള്‍പ്പടെ ഏഴു പ്രതികളെ ആലപ്പുഴ അതിവേഗ കോടതി ജഡ്ജി എന്‍. സുഗുണന് വെറുതെവിടുകയായിരുന്നു.
സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗം കെഎല്‍ പ്രസന്നകുമാരി, ഊമക്കത്തിന്റെ പേരില്‍ പാര്‍ട്ടി നടപടിക്ക് വിധേയനായ മുന്‍ ഏരിയ കമ്മിറ്റി അംഗം ബി ജയചന്ദ്രന് എന്നിവരും പാർട്ടിയിൽ നിന്ന് രാജിവച്ചിട്ടുണ്ട്.