പാനൂർ സ്ഫോടനം: ബോംബ് ഒളിപ്പിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ
പാനൂർ സ്ഫോടനം: ബോംബ് ഒളിപ്പിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ
Friday, April 12, 2024 2:08 AM IST
തലശേരി: പാനൂർ മുളിയത്തോട് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. ബോംബ് നിര്‍മിക്കുന്നതിനുള്ള സ്റ്റീല്‍ പാത്രങ്ങള്‍ വാങ്ങിയതു പാനൂരിനടുത്ത കല്ലിക്കണ്ടിയില്‍നിന്നാണെന്നു തെളിഞ്ഞു.

കേസിലെ പ്രതികളായ ഷിജാല്‍, സബിന്‍ലാല്‍ എന്നിവരുടെ നേതൃത്വ ത്തിലാണു ബോംബ് നിര്‍മാണ വസ്തുക്കള്‍ എത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ രാഷ്‌‌ട്രീയബന്ധമില്ലെന്നായിരുന്നു അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തില്‍ പോലീസിന്‍റെ നിഗമനം.

ഈ വാദത്തിന്‍റെ ബലത്തിലായിരുന്നു സിപിഎമ്മും ഉറച്ചുനിന്നത്. എന്നാല്‍ ആറും ഏഴും പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണു സംഭവത്തിനു പിന്നിലെ രാഷ്‌‌ട്രീയബന്ധം വ്യക്തമായത്. അമല്‍ ബാബു ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ സന്നദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുവെന്നായിരുന്നു സിപിഎം വാദം.

എന്നാൽ, തെളിവു നശിപ്പിക്കുക, ബോംബ് ഒളിപ്പിക്കാന്‍ ശ്രമിക്കുക എന്നിങ്ങനെ സംഭവത്തില്‍ കൃത്യമായ പങ്ക് ഇവര്‍ക്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തു. കേസിലെ പ്രതിയായ അമൽ ബാബു ഗൂഢാലോചനയിൽ പങ്കെടുത്ത ആളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്‌ഫോടക വസ്തുക്കള്‍ എവിടെനിന്നാണ് എത്തിച്ചതെന്ന കാര്യം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

പ്രതിപ്പട്ടികയിലെ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്കെതിരേ കുറ്റം തെളിഞ്ഞാല്‍ നടപടിയെടുക്കു മെന്നു ഡിവൈഎഫ്‌ഐ നേതൃത്വം അറിയിച്ചിട്ടുണ്ട്. അതേസമയം, റിമാൻഡിൽ കഴിയുന്ന പ്രതികളെ പോലീസ് അടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ വാങ്ങും.


പ്രതികൾക്കുവേണ്ടി ഹാജരാകുന്നത് സിപിഎം സഹയാത്രികൻ

തലശേരി: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കുവേണ്ടി ഹാജരാകുന്നത് ഇടതുപക്ഷ സഹയാത്രികനായ അഭിഭാഷകൻ. കേസിലെ മൂന്നുമുതൽ ഏഴുവരെയുള്ള പ്രതികൾക്കായാണ് അഡ്വ. കെ. പ്രഥ്യു ഹാജരാകുന്നത്.

കേസിലെ മൂന്നുമുതൽ ഏഴുവരെയുള്ള പ്രതികൾക്കു സംഭവവുമായി ബന്ധമില്ലെന്നും ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചവരെയാണു പോലീസ് പ്രതികളാക്കിയതെന്നുമാണു തലശേരി അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനു മുന്പിൽ സമർപ്പിച്ച ജാമ്യഹർജിയിൽ പറയുന്നത്.

ജാമ്യഹർജി കോടതി ഇന്നു പരിഗണിക്കും. സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒന്പതു പ്രതികളെ റിമാൻഡ് ചെയ്തു. സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മുറിയാത്തോട് വലിയപറന്പത്ത് വിനീഷ്, സെൻട്രൽ കുന്നോത്തുപറന്പ് കല്ലായിന്‍റവിടെ വിനോദ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്താനുണ്ട്.

സ്ഫോടനത്തിൽ മരിച്ച ഷെറിൻ ഉൾപ്പെടെ 12 പേരാണു പ്രതിപ്പട്ടികയിൽ ഉള്ളത്. സാരമായി പരിക്കേറ്റ വിനീഷ് അപകടനില തരണം ചെയ്തു. കേസിൽ അറസ്റ്റിലായവരെല്ലാം സിപിഎം പ്രവർത്തകരാണ്. രണ്ടുപേർ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിമാരും ഒരാൾ യൂണിറ്റ് ജോയിന്‍റ് സെക്രട്ടറിയുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.