പങ്കുവച്ച തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങള്‍ വെബ്സൈറ്റില്‍ തെരഞ്ഞാല്‍ വ്യാജരേഖയില്‍ പറയുന്ന പേരില്‍ ഒരു ഓഫീസര്‍ ഉണ്ടെന്ന് ബോധ്യമാകും. തുടര്‍ന്ന് ഫോണില്‍ വിളിച്ചും സ്കൈപ്പ് വഴിയും മറ്റും വീഡിയോ കോളില്‍ പങ്കെടുക്കാനും ആവശ്യപ്പെടും.
പോലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലാണ് തട്ടിപ്പുകാര്‍ വീഡിയോ കോളില്‍ പ്രത്യക്ഷപ്പെടുന്നത്. ചെയ്തതു ഗുരുതരമായ തെറ്റാണെന്നും പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും വിശ്വസിപ്പിക്കും. തങ്ങളുടെ അനുവാദമില്ലാതെ ഇനി നിങ്ങള്‍ എങ്ങോട്ടും പോകാന്‍ പാടില്ലെന്ന മുന്നറിയിപ്പും തട്ടിപ്പുകാര്‍ നല്‍കും. പിന്നീട് സ്വകാര്യവിവരങ്ങളും സാമ്പത്തികസ്ഥിതിയും ചോദിച്ചറിഞ്ഞു പണം നിയമപരമായി സമ്പാദിച്ചതാണോയെന്നു പരിശോധിച്ചശേഷം തിരികെ നല്‍കാമെന്നു പറഞ്ഞ് വാങ്ങുന്നു. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പറും തട്ടിപ്പുകാര്‍ പങ്കുവയ്ക്കും. പണം ഓണ്‍ലൈനായി നിക്ഷേപിക്കുന്നതോടെ തട്ടിപ്പ് പൂര്‍ത്തിയാകുന്നു.
വിളി എത്തിയത് ട്രായ്, മുംബൈ പോലീസ് എന്നിവിടങ്ങളില്‍നിന്ന് ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ ഓഫീസില്നിന്നെന്ന വ്യാജേന ലഭിച്ച ഫോണ്‍ സന്ദേശത്തോട് പ്രതികരിച്ചതിനു പിന്നാലെയാണ് എറണാകുളം സ്വദേശിക്ക് 1.2 കോടി രൂപ നഷ്ടമായത്.
തട്ടിപ്പിനിരയായ മറ്റൊരാള്‍ക്കാകട്ടെ മുംബൈ പോലീസില്‍നിന്നും. നഷ്ടപ്പെട്ടത് 30 ലക്ഷം രൂപ. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടാല്‍ ആദ്യമണിക്കൂറില്‍ തന്നെ അക്കാര്യം 1930 എന്ന നമ്പറില്‍ അറിയിച്ചാല്‍ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പോലീസ് പറഞ്ഞു.