ഇടതുമുന്നണിയും യുഡിഎഫും വിജയപ്രതീക്ഷ പുലര്‍ത്തുന്ന വടകരയിലും അപരന്മാരുടെ തള്ളിക്കയറ്റമുണ്ട്. ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.കെ. ശൈലജ ടീച്ചര്‍ക്കു ഭീഷണിയായി മൂന്നു പേരുണ്ട്. ടി.പി. ശൈലജ, ഷൈലജ, കെ.കെ. ഷൈലജ എന്നിവരാണവര്‍.
ഷാഫി പറമ്പലിനു അപരന്മാരായി രണ്ടുപേരുണ്ട്. ടി.പി. ഷാഫി , ഷാഫി എന്നിവരാണവര്‍. കണ്ണൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വി. ജയരാജനു അപരന്മാരായി രണ്ടുപേരുണ്ട്. ജയരാജ്, ജയരാജന് എന്നിവര്‍. യുഡിഎഫിലെ കെ. സുധാകരനു ഭീഷണിയായി അതേ പേരില്‍ കെ. സുധാകരനും സുധാകരന് കെ.യും മത്സരരംഗത്തുണ്ട്.
കൊല്ലത്ത് യുഡിഎഫിലെ എന്‍. കെ. പ്രേമചന്ദ്രന് അപരനായി പ്രേമചന്ദ്രന് നായര്‍ മത്സരിക്കുന്നു. മാവേലിക്കരയില്‍ യുഡിഎഫിലെ കൊടിക്കുന്നില്‍ സുരേഷിനു അപരനായി കൊഴുവാശ്ശേരില് സുരേഷും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിന് അപരന്മാരായി പ്രകാശ് പി.എൽ, പ്രകാശ് എസ് എന്നിവർ രംഗത്തുണ്ട്.
തൃശൂരില്‍ ഇടതുമുന്നണിയിലെ വി.എസ്. സുനില്‍കുമാറിനു ഭീഷണിയായി സുനില്‍ കുമാറും തിരുവനന്തപുരത്ത് ശശി തരൂരിനു അപരനായി ശശി കൊങ്ങപ്പള്ളിയും ജനവിധി തേടുന്നു. പൊന്നാനിയില്‍ ഇടതുമുന്നണിയിലെ കെ.എസ്. ഹംസയ്ക്ക് അപരന്മാരായി ഹംസ കടവണ്ടിയും ഹംസയും മത്സരിക്കുന്നു. ഇവിടെ യുഡിഎഫിലെ അബ്ദുസമദ് സമദാനിക്കുമുണ്ട് അബ്ദുസമദ് മലയാംപള്ളി എന്ന പേരില്‍ ഒരു അപരന്.