സഹോദരിമാർ പുഴയിൽ മുങ്ങിമരിച്ചു
Friday, April 19, 2024 1:10 AM IST
വേങ്ങര: ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയ രണ്ട് സഹോദരിമാര്‍ കടലുണ്ടി പുഴയില്‍ മുങ്ങി മരിച്ചു. വേങ്ങര വെട്ടുതോട് പടിക്കത്തൊടി അലവിയുടെ മക്കളായ ബുഷ്റ (26), അജ്മല തസ്നി (21) എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം നാലരയോടെ ഊരകം കോട്ടുമല കാങ്കടക്കടവിലാണ് അപകടം നടന്നത്.
മൂത്ത സഹോദരിയെ വിവാഹം ചെയ്തയച്ച കോട്ടുമലയിലെ മൂട്ടപറമ്പന്‍ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു ഇരുവരുടെയും കുടുംബങ്ങള്‍. ഇവിടെനിന്നാണ് കടവിലേക്ക് കുളിക്കാന്‍ പോയത്. ഇരുവരും നീന്തലറിയാത്തവരാണ്.
രണ്ടാള് ആഴത്തില്‍ കുഴിയുള്ള ഭാഗത്താണ് ഇരുവരും മുങ്ങിത്താണത്. കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ ഇരുവരെയും രക്ഷപ്പെടുത്താനായി വെള്ളത്തിലിറങ്ങി ശ്രമം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
ഇവര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് കുളികഴിഞ്ഞ് കയറിപ്പോയ മറ്റൊരു സഹോദരീപുത്രന് സഹദ് തിരികെ വന്ന് കുട്ടികളെ കരയിലേക്ക് വലിച്ചിട്ട് രക്ഷപ്പെടുത്തി. ബഹളം കേട്ടെത്തിയ സമീപവാസികളാണ് മുങ്ങിത്താഴുകയായിരുന്ന സഹോദരിമാരെ കരയ്ക്കെത്തിച്ചത്.
ഉടന്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വലിയോറ പുത്തനങ്ങാടി ആയിഷാബാദ് സ്വദേശി എറിയാടന്‍ അമീറാണ് ബുഷ്റയുടെ ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് നാഫിഹ്, റിസ മഹറിന്.
കുഴിപ്പുറം സ്വദേശി തെക്കേതില്‍ ഫായിസാണ് അജ്മല തസ്നിയുടെ ഭര്‍ത്താവ്. മാതാവ്: പാത്തുമ്മു. മറ്റു സഹോദരങ്ങള്‍: സൈനബ, റുഖിയ, സല്മാന്, ബഷീര്‍. മൃതദേഹം മലപ്പുറം ബ്ലോക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.