ഏകജാലക സംവിധാനം വന്നതോടെ വിദ്യാർഥികൾക്ക് ഒരു അപേക്ഷ മാത്രം നൽകിയാൽ മതിയാകും. ഇതുവഴി പല കോളജുകളിൽ അപേക്ഷിക്കുന്നതിനുള്ള അധികച്ചെലവും സമയനഷ്ടവും ഒഴിവാക്കാനായി.
ഓരോ കോളജും സ്വന്തം നിലയിൽ അപേക്ഷ ക്ഷണിച്ചാൽ ജിഎസ്ടി ബാധകമാകില്ലെന്ന നിലപാടിലാണ് ജിഎസ്ടി വകുപ്പ്. അങ്ങനെയെങ്കിൽ പഴയ നിലയിലേക്കു മടങ്ങിപ്പോകാമെന്ന നിലപാടിലാണ് മാനേജ്മെന്റുകൾ. പ്രശ്നപരിഹാരം ഉണ്ടാക്കാമെന്ന വാക്കിൽനിന്നു സർക്കാർ പിന്നാക്കം പോയതോടെ ഇനിയെന്ത് എന്ന അനിശ്ചിതത്വം നിലനിൽക്കുകയാണ്.
തർക്കവും അനിശ്ചിതത്വവും തുടരുന്നതിനിടെ ഈ വർഷത്തെ പ്രവേശന നടപടികളിലേക്കു കടക്കുന്നതിനും ഇതുവരെ സാധിച്ചിട്ടില്ല. വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുന്നോടിയായി പൂർത്തിയാക്കേണ്ട ഇൻസ്പെക്ഷൻ പോലും ഇതുവരെ നടത്തിയിട്ടില്ല.
സംസ്ഥാനത്ത് നഴ്സിംഗ് പ്രവേശനം അനിശ്ചിതത്വത്തിലാകുന്പോൾ മിടുക്കരായി വിദ്യാർഥികൾ പ്രവേശനം തേടി ഇതരസംസ്ഥാനങ്ങളിലേക്കു പോകുന്ന സ്ഥിതിയാണ് ഉണ്ടാകാൻ പോകുന്നത്.