സ്വകാര്യ സന്ദർശനമെന്നാണു പറയുന്നത്. ധന-നികുതി മന്ത്രി കെ.എൻ. ബാലഗോപാലും വിദേശത്തേക്കു പോകാൻ കേ ന്ദ്രാനുമതി തേടിയിരുന്നു. അനാരോഗ്യം മൂലം യാത്രമാറ്റിവയ്ക്കുകയായിരുന്നുവെന്നാണു വിവരം.
ഡ്രൈ ഡേ ഒഴിവാക്കുന്നത് അടക്കം ബാറുടമകളെ സഹായിക്കുന്ന തരത്തിലുള്ള മദ്യനയത്തിൽ മാറ്റം വരുത്തണമെന്ന ശിപാർശ ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല സമിതിയും സർക്കാരിനു നൽകിയിരുന്നു.
മദ്യനയത്തിൽ മാറ്റം വരുത്തണമെന്ന് ടൂറിസം വകുപ്പും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് വോട്ടെണ്ണലിനു ശേഷം ജൂണ്‍ 13നു മദ്യവ്യാപാരികളുമായി എക്സൈസ് മന്ത്രി ചർച്ച നടത്താനിരുന്നത്. ഇതിനുശേഷം സിപിഎമ്മിലും ഇടതുമുന്നണിയിലും ചർച്ച നടത്തി നടപ്പാക്കാനായിരുന്നു മുൻ ധാരണയെന്നാണു വിവരം.
അതിനിടെ, ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് എക്സൈസ്-ടൂറിസം മന്ത്രിമാർ രാജിവയ്ക്കണമെന്ന ആവശ്യവുമായി യുഡിഎഫും രംഗത്തെത്തി.
ഇന്നലെ യുഡിഎഫ് യോഗം ചേർന്നാണ് ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ ദിവസം എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ രാജി മാത്രമായിരുന്നു യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നത്. ഇതിനൊപ്പമാണ് മദ്യനയത്തിൽ മാറ്റം വരുത്താനുള്ള ടൂറിസം വകുപ്പിന്റെ നിർദേശം കൂടി കണക്കിലെടുത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ രാജിയും ആവശ്യപ്പെട്ടത്.