ഡിവൈഎസ്പിയുടെ വിരുന്നുണ്ണലില് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടെയുണ്ടായിരുന്ന ആലപ്പുഴ പോലീസ് ക്യാന്പിലെ ഡ്രൈവര്‍, സിപിഒ, വിജിലൻസ് ഉദ്യോഗസ്ഥൻ എന്നിവരെ സസ്പെൻഡ് ചെയ്തു. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് ഡിവൈഎസ്പി സാബു ഗുണ്ടാ നേതാവിന്റെ വിരുന്നിനു പോയി കുടുങ്ങിയത്.
അതേസമയം, പരസ്പരം പഴിചാരി വിഷയത്തില്‍നിന്ന് ഊരിപ്പോരാനുള്ള ശ്രമത്തിലാണ് ഡിവൈഎസ്പിയും പോലീസുകാരും. സിനിമാനടനെ പരിചയപ്പെടുത്താമെന്നു പറഞ്ഞാണ് വിരുന്നിനു കൊണ്ടുപോയതെന്നാണ് പോലീസുകാർ പറയുന്നത്. എന്നാല്‍ പോലീസുകാരാണ് തന്നെ ഗുണ്ടാ നേതാവിന്റെ വീട്ടില്‍ കൊണ്ടുപോയെന്നാണ് ഡിവൈഎസ്പി എം.ജി. സാബുവിന്റെ മൊഴി.
കരാട്ടെ പഠിപ്പിക്കുന്ന തമ്മനം ഫൈസല്‍ കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവന് തമ്മനം ഷാജിയുടെ എതിരാളിയായാണ് വളര്‍ന്നുവന്നത്. തമ്മനം ഫൈസല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയും ഗുണ്ടാലിസ്റ്റില്‍ പേരുള്ളയാളുമാണ്.
ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാൻ ഡിജിപിക്കു ശിപാർശ തിരുവനന്തപുരം: ഗുണ്ടാനേതാവിന്റെ അത്താഴവിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി എം.ജി.സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഡിജിപിയോടു നിർദേശിച്ചു.
സർവീസിൽനിന്നു വിരമിക്കാൻ നാലു ദിവസം മാത്രം ബാക്കിനിൽക്കെയാണ് അദ്ദേഹത്തിനെതിരേ അച്ചടക്കനടപടി വരുന്നത്. സസ്പെൻഷൻ ഉത്തരവ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.
ആരോപണത്തിൽ സാബുവിനെതിരേ ആഭ്യന്തര അന്വേഷണത്തിന് മധ്യമേഖല ഡിഐജി നിർദേശം നൽകിയിരുന്നു.