കീം: ഓണ്‍ലൈൻ പ്രവേശന പരീക്ഷ ജൂണ്‍ അഞ്ചു മുതൽ
കീം: ഓണ്‍ലൈൻ പ്രവേശന പരീക്ഷ  ജൂണ്‍ അഞ്ചു മുതൽ
Thursday, May 30, 2024 12:48 AM IST
തിരുവനന്തപുരം: ഈ വർഷത്തെ കീം എൻജിനിയറിംഗ്, ഫാർമസി പ്രവേശനപരീക്ഷകൾ ജൂണ്‍ അഞ്ചു മുതൽ ഒന്പതുവരെ വിവിധ കേന്ദ്രങ്ങളിൽ ഓണ്‍ലൈനായി നടക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സർക്കാർ, സ്വാശ്രയ, സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും ഡൽഹിയിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക. 1,13,447 വിദ്യാർഥികൾ പരീക്ഷയെഴുതും. സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ആണ് ഓണ്‍ലൈൻ പരീക്ഷയ്ക്കായുള്ള സോഫ്റ്റ്‌വേർ വികസിപ്പിച്ചത്.

പരീക്ഷയ്ക്കായി തയറാക്കിയ സോഫ്റ്റ്‌വേറിന്‍റെയും അനുബന്ധ ഉപകരണങ്ങളുടെയും മോക്ക് ടെസ്റ്റും ട്രയൽ പരീക്ഷയും പൂർത്തിയാക്കി. ഏതെങ്കിലും സാഹചര്യത്തിൽ ഒരു പ്രത്യേക പരീക്ഷാകേന്ദ്രത്തിലെയോ ഏതെങ്കിലും ദിവസത്തെയോ പരീക്ഷ മാറ്റിവയ്ക്കേണ്ടി വന്നാൽ ആ പരീക്ഷ ജൂണ്‍ 10ന് നടത്തും.

ഒരു ദിവസം പരമാവധി 18,993 പേർക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങളാണു ക്രമീകരിച്ചിട്ടുള്ളത്. ഒരു പരീക്ഷാകേന്ദ്രത്തിൽ ഒരേസമയം 126 കുട്ടികൾക്ക് വരെ പരീക്ഷയെഴുതാം. എല്ലാ കേന്ദ്രങ്ങളിലും കരുതൽ കംപ്യൂട്ടറുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിൽ പരീക്ഷ നടത്തിപ്പിനായി പ്രത്യേക കണ്‍ട്രോൾ റൂം ആരംഭിച്ചു. കൂടെ ജില്ലാ തലങ്ങളിലും കണ്‍ട്രോൾ റൂമുകൾ തുറന്നു.

130 കേന്ദ്രങ്ങളിലും പ്രത്യേക കോ-ഓർഡിനേറ്റർമാരും നിരീക്ഷകരും ഉണ്ടായിരിക്കും. പരീക്ഷാകേന്ദ്രങ്ങളിലെ സെർവറുകൾ ഉൾപ്പെടെയുള്ളവയുടെ ചുമതല ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടിനായിരിക്കും. ദുബായ് കേന്ദ്രത്തിൽ ജൂണ്‍ ആറിനും മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള മറ്റു കേന്ദ്രങ്ങളിലെല്ലാം ജൂണ്‍ അഞ്ചിനു തന്നെയും പരീക്ഷ തുടങ്ങും. ബിഫാം പ്രവേശനത്തിനുള്ള പ്രത്യേക പരീക്ഷ ജൂണ്‍ ആറിന് ഉച്ചകഴിഞ്ഞ് 3.30 മുതൽ അഞ്ചു വരെ നടക്കും.


സാങ്കേതിക കാരണത്താൽ ഏതെങ്കിലും കേന്ദ്രത്തിൽ പരീക്ഷ തുടങ്ങാൻ വൈകിയാൽ പരീക്ഷാസമയം അതനുസരിച്ച് പുനഃക്രമീകരിക്കും.

മഴയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും യുപിഎസ് ബാക്ക്-അപ്പും ജനറേറ്ററും സജ്ജീകരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

ഓണ്‍ലൈൻ പ്രവേശന പരീക്ഷ: വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

■ രാവിലെ 7:30ന് പരീക്ഷാർഥികൾ പരീക്ഷാകേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്ത് ബയോമെട്രിക് വിവരങ്ങൾ നൽകണം.
■ 9:30നു ശേഷം പരീക്ഷാകേന്ദ്രത്തിൽ പ്രവേശനം അനുവദിക്കുന്നതല്ല
■ രാവിലെ 9.45ന് വിദ്യാർഥികളുടെ ലോഗിൻ വിൻഡോയിൽ 15 മിനിറ്റുള്ള മോക്ക് ടെസ്റ്റ് തുടങ്ങും; ടൈമർ സീറോയിൽ എത്തുന്പോൾ പരീക്ഷ ആരംഭിക്കും
■ ബിഫാം പ്രവേശനത്തിനുള്ള വിദ്യാർഥികൾ ഉച്ചയ്ക്ക് ഒന്നിന് റിപ്പോർട്ട് ചെയ്യണം
■ പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് കാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്
■ വിദ്യാർഥികൾ അഡ്മിറ്റ് കാർഡിനോടൊപ്പം അഡ്മിറ്റ് കാർഡിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും തിരിച്ചറിയൽ രേഖകൂടി നിർബന്ധമായും ഹാജരാക്കണം.

കീം 2024:  അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം: 2024 ജൂൺ അഞ്ചു മുതൽ ഒന്പതു വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ദുബായ് എന്നിവിടങ്ങളിലും നടത്തുന്ന കേരള എൻജിനിയറിംഗ്/ഫാർമസി കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്കുള്ള അഡ്മിറ്റ് കാർഡുകൾ www. cee.kerala. gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2024-Candid ate Portal’ എന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം. ഹെൽപ് ലൈൻ: 0471-2525300.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.