പിന്നീട് വലിയൊരു അപകടത്തെയും ജയലക്ഷ്മിക്കു നേരിടേണ്ടതായി വന്നു. കുടുംബം വലിയ സാമ്പത്തിക ബാധ്യതയിലാണെന്നും ജയലക്ഷ്മി പറഞ്ഞു. വീടിനും മകന്റെ വിദ്യാഭ്യാസത്തിനുമൊക്കെയായി എടുത്തതടക്കം 12 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നും ബംപര്‍ സമ്മാനം അടിച്ചതിലൂടെ ലഭിക്കുന്ന കമ്മീഷൻ തുക കടം വീട്ടാന്‍ സഹായിക്കുമെന്നും ജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ബംപര്‍ ആദ്യമാണെങ്കിലും മുപ്പതിനായിരം രൂപയൊക്കെ ജയലക്ഷ്മി വിറ്റ ടിക്കറ്റുകള്‍ക്ക് അടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും 30,000 രൂപയുടെ സമ്മാനം ലഭിച്ചിരുന്നു. തിരുവനന്തപുരം ബേക്കറി ജംംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.comല്‍ ഫലം ലഭ്യമാകും.
10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്കുന്ന വിധത്തിലാണ് മറ്റ് സമ്മാനഘടനകള്‍. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.