വന്യജീവി ആക്രമണം തടയാൻ ആർആർടികൾ
വന്യജീവി ആക്രമണം തടയാൻ  ആർആർടികൾ
Thursday, May 30, 2024 2:06 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയുന്നതിനായി വനം-വന്യജീവി വകുപ്പിൽ ഒൻപത് ഡിവിഷനുകളിൽ ദ്രുതകർമ സേനകൾ (ആർആർടി) രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഓരോ ആർആർടിയുടെയും ചുമതല ഡെപ്യൂട്ടി റേഞ്ച് ഓഫിസർക്കായിരിക്കും. സെക‌്ഷൻ ഫോറസ്റ്റ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് വാച്ചർമാർ, ഡ്രൈവർ, പാർട്ട് ടൈം സ്വീപ്പർ എന്നിവരാകും. വന്യമൃഗം ഇറങ്ങി മനുഷ്യജീവനു ഭീഷണിയുണ്ടാകുന്നതായി വിവരം ലഭിച്ചാൽ ഇവർ ഉടനെത്തും.

എന്നാൽ, മന്ത്രിസഭയിൽ ആർആർടിയുടെ നടത്തിപ്പിനായി സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ, ഫോറസ്റ്റ് ഡ്രൈവർ, പാർട്ട് ടൈം സ്വീപ്പർ എന്നിവയുടെ ഒന്പത് തസ്തികകൾ വീതം സൃഷ്ടിക്കുന്നതിനാണ് അനുമതി. മറ്റു തസ്തികകൾ വർക്ക് അറേഞ്ച്മെന്‍റ് വ്യവസ്ഥ പ്രകാരം കണ്ടത്തും.


പുതിയ ആർആർടികൾ

തിരുവനന്തപുരം-പാലോട്, പുനലൂർ- തെന്മല, കോട്ടയം- വണ്ടൻപതാൽ, മാങ്കുളം- കടലാർ, കോതമംഗലം- കോതമംഗലം, ചാലക്കുടി-പാലപ്പിള്ളി, നെന്മാറ- കൊല്ലങ്കോട്, നിലന്പൂർ സൗത്ത്- കരുവാരക്കുണ്ട്, നോർത്ത് വയനാട്- മാനന്തവാടി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.