കൊച്ചി: മൂന്നാര്‍ മേഖലയിലെ ഏലം കുത്തകപ്പാട്ട ഭൂമിയില്‍ റിസോര്‍ട്ടുകള്‍ക്ക് അനുമതി നല്‍കുന്നത് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.

പള്ളിവാസല്‍ വില്ലേജിലെ ഏലത്തോട്ടത്തില്‍ ലയങ്ങള്‍ റിസോര്‍ട്ടാക്കി മാറ്റാന്‍ മകയിരം ഗ്രൂപ്പിന് ഇടുക്കി കളക്ടര്‍ കത്തു നല്‍കിയെന്ന പരാതിയിലാണ് കോടതി പരാമര്‍ശം. എന്‍ഒസി സംബന്ധിച്ച കോടതി ഉത്തരവ് ദുര്‍വാഖ്യാനം ചെയ്താണ് ഈ നടപടിയെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

‘പ്ലാന്‍റേഷന്‍ റിസോര്‍ട്ട്’ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏലം ഭൂമിയില്‍ തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ റിസോര്‍ട്ടാക്കാന്‍ ആര്‍ക്കും അനുമതി നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. മൂന്നാര്‍ മേഖലയില്‍ 2000 കോടി രൂപയില്‍ കുറയാത്ത അനധികൃത ഭൂമി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. രാഷ്‌ട്രീയക്കാര്‍ ഉള്‍പ്പെട്ടതിനാലാണ് ഉദ്യോഗസ്ഥര്‍ നടപടിക്കു മടിക്കുന്നതെന്നും ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചു.

ഏലപ്പാട്ട ഭൂമിയിലെ റിസോര്‍ട്ടുകള്‍ സംബന്ധിച്ച് ഇടുക്കി കളക്ടര്‍ തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ട് വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. മൂന്നാര്‍ ഭൂമി കൈയേറ്റങ്ങള്‍ക്കെതിരേ ‘വണ്‍ എര്‍ത്ത് വണ്‍ ലൈഫ്’ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് നിര്‍ദേശം.

രവീന്ദ്രൻ പട്ടയങ്ങളിൽ തുടരന്വേഷണത്തിന് തയാറെന്ന് സർക്കാർ

ദേവികുളം മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.ഐ. രവീന്ദ്രന്‍ 534 വ്യാജ പട്ടയങ്ങള്‍ നല്‍കിയതായി കണ്ടെത്തി സര്‍ക്കാര്‍ അത് റദ്ദാക്കിയിട്ടും ഇയാള്‍ക്കെതിരേ ക്രിമിനല്‍ നടപടിയുണ്ടാകാത്തതെന്തെന്ന് കോടതി ചോദിച്ചു.

രവീന്ദ്രനെതിരേ വിജിലന്‍സ് അന്വേഷണം ഉണ്ടായിരുന്നുവെന്നും അനധികൃത സമ്പാദ്യം കണ്ടെത്തിയില്ലെന്നും സര്‍ക്കാര്‍, ഇതടക്കം പ്രതികളെ വെറുതെവിട്ട നാല്പതിലധികം കേസുകളില്‍ പ്രത്യേക സംഘത്തെ വച്ച് തുടരന്വേഷണത്തിന് തയാറാണെന്നും വ്യക്തമാക്കി.


എന്നാല്‍ ഗൂഢാലോചനക്കുറ്റം മാത്രം ചുമത്തിയ കേസുകള്‍, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ കൂടി ചുമത്തി പുനരന്വേഷണത്തിനുള്ള സാധ്യതയാണ് തേടേണ്ടതെന്ന് കോടതി വ്യക്തമാക്കി.

കളക്ടര്‍ക്കെതിരേയുള്ള നടപടി തത്കാലത്തേക്ക് മാറ്റി

റിസോര്‍ട്ട് പ്രവര്‍ത്തനത്തിന് അനധികൃതമായി എന്‍ഒസി നല്‍കിയെന്ന പരാതിയില്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്കെതിരേ അന്വേഷണം നടത്തണമെന്ന നിര്‍ദേശമടങ്ങിയ ഉത്തരവ് ഹൈക്കോടതി തത്കാലത്തേക്ക് മാറ്റി.

പള്ളിവാസലിലെ ഏലം കുത്തകപ്പാട്ട ഭൂമിയില്‍ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതിന് എന്‍ഒസി നല്‍കിയതില്‍ ചട്ടവിരുദ്ധ നടമൂന്നാര്‍ മേഖലയില്‍ 2000 കോടി രൂപയില്‍ കുറയാത്ത അനധികൃത ഭൂമി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് കോടതി പടിയുണ്ടോയെന്ന് പരിശോധിക്കാനാണ് ഡിവിഷന്‍ ബെഞ്ച് തുറന്ന കോടതിയില്‍ ഇന്നലെ രാവിലെ ആവശ്യപ്പെട്ടത്.

റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്കുശേഷം സര്‍ക്കാര്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്‍റെ മറ്റൊരു ഉത്തരവ് കോടതിയില്‍ ഹാജരാക്കി.

ഏലം കുത്തകപ്പാട്ട ഭൂമിയിലെ റിസോര്‍ട്ടിന് എന്‍ഒസി നല്‍കുന്നതിന് തഹസില്‍ദാരോട് വിശദാംശങ്ങള്‍ തേടി നേരത്തേ നല്‍കിയ കത്താണ് ഹാജരാക്കിയത്. ഇതു പരിഗണിച്ച കോടതി റവന്യു പ്രിന്‍സിപ്പില്‍ സെക്രട്ടറിയുടെ അന്വേഷണമെന്ന തീരുമാനം തത്കാലത്തേക്കു മാറ്റിവച്ചു.