റെജി ജോസഫ്

കോട്ടയം: നിലവില്‍ റബര്‍ കൃഷിയുള്ള തോട്ടങ്ങള്‍ നിശ്ചിത ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാന്‍ റബര്‍ ബോര്‍ഡിന്‍റെ പ്രത്യേക അനുമതി. തോട്ടം-പുരയിടം നിയമപ്രശ്‌നങ്ങളില്‍ ഉള്‍പ്പെടെ കൈവശസ്ഥലം സംബന്ധിച്ച വ്യവഹാരങ്ങളില്‍ സാധുവായ തെളിവായി റബര്‍ ബോര്‍ഡ് നല്‍കുന്ന രജിസ്‌ട്രേഷന്‍ കര്‍ഷകര്‍ക്ക് നേട്ടമാകും.

മുന്‍കാലങ്ങളില്‍ തൈവയ്ക്കാനും വളംചെയ്യാനും ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ തോട്ടത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായിരുന്നു. ആവര്‍ത്തനകൃഷി സബ്സിഡി നിലച്ചതുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ മുപ്പതു വര്‍ഷമായി കര്‍ഷകര്‍ റബര്‍ തോട്ടം രജിസ്റ്റര്‍ ചെയ്യുകയോ പുതുക്കുകയോ ചെയ്യാന്‍ താത്പര്യപ്പെട്ടിരുന്നില്ല. മാത്രവുമല്ല റബറിനൊപ്പം നട്ടുവളര്‍ത്താവുന്ന മരവൈവിധ്യങ്ങളില്‍ റബര്‍ ബോര്‍ഡിന്‍റെ നിലപാടുകളില്‍ ഏറെപ്പേരും വിമുഖത കാണിക്കുകയും ചെയ്തു.

2020ന് മുന്‍പ് റബര്‍ കൃഷിയുള്ള എല്ലാ സ്ഥലങ്ങള്‍ക്കും നിലവില്‍ കൈവശമുള്ള എന്തു രേഖയും അടിസ്ഥാനമാക്കി രജിസ്‌ട്രേഷന്‍ നേടാം. എന്നാല്‍ പരമ്പരാഗതമായി ആവര്‍ത്തനകൃഷി നടത്തിവരുന്ന പട്ടയഭൂമിയില്‍ എപ്പോള്‍ വേണമെങ്കിലും രജിസ്‌ട്രേഷന് തടസങ്ങളില്ല.


പരിസ്ഥിതി ലോലവിഷയങ്ങളില്‍ ദേശീയവും അന്തര്‍ദേശീയവുമായ മാനദണ്ഡങ്ങളും കുരുക്കുകളും വന്നുകൊണ്ടിരിക്കെ 2020വരെ കൃഷിയുള്ള റബര്‍ തോട്ടങ്ങളുടെ രജിസ്‌ട്രേഷന്‍ നടത്തുന്നതാണ് സുരക്ഷിതം.

ഫീല്‍ഡ് ഓഫീസര്‍മാര്‍ നേരിട്ടെത്തി കൃഷിയിടവും കൈവശരേഖകളും പരിശോധിച്ചശേഷമായിരിക്കും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇതിന് നിശ്ചിത ഫീസ് അടയ്‌ക്കേണ്ടിവരും.

തോട്ടത്തിന് കൈവശരേഖയുണ്ടെങ്കില്‍ പില്‍ക്കാലത്ത് ടാപ്പിംഗ്, റബര്‍ വില്‍പന, സബ്‌സിഡി തുടങ്ങിയവയില്‍ നിയമതടസങ്ങള്‍ വരില്ല. മലയോരമേഖലയില്‍ പരിസ്ഥിതി സംബന്ധമായ കുരുക്കുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ തോട്ടം രജിസ്റ്റര്‍ ചെയ്യുന്നത് കര്‍ഷകര്‍ക്ക് സുരക്ഷയായിരിക്കുമെന്ന് റബര്‍ ബോര്‍ഡ് അധികൃതര്‍ അഭിപ്രായപ്പെട്ടു.