തിരുവനന്തപുരം: 2022 ഏപ്രിൽ 1 മുതൽ 2024 ജൂണ്‍ 07 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 2,49,483 സംരംഭങ്ങൾ ആരംഭിച്ചുവെന്ന് വ്യവസായമന്ത്രി പി. രാജീവ് നിയമസഭയെ അറിയിച്ചു.

15903.18 കോടി രൂപയുടെ നിക്ഷേപവും 5,30,917 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം മേഖലയിൽ 2,63,886 സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.


ഇതു വഴി 17,355 കോടി രൂപയുടെ നിക്ഷേപവും 5,83,909 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ 28 -ാം സ്ഥാനത്തുനിന്നും 15-ാം സ്ഥാനത്തേക്ക് റാങ്ക് മെച്ചപ്പെടുത്താൻ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.