തിരുവനന്തപുരം: വ്യവസായരംഗത്ത് കൂടുതൽ മൂലധന നിക്ഷേപം ആകർഷിക്കുന്നതിനായി അടുത്ത വർഷം ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്.

നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിന് മുൻപായി ലോജിസ്റ്റിക്, ഇഎസ്ജി, ഗ്രാഫീൻ, കയറ്റുമതി നയങ്ങൾക്ക് സർക്കാർ രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.

22 മേഖലകളിലായി സംരംഭകരുടെ 12 റൗണ്ട് ടേബിൾ സമ്മേളനങ്ങളും സംഘടിപ്പിക്കും. ജൂലൈ 11, 12 തീയതികളിൽ അന്താരാഷ്‌ട്ര ജെൻ എഐ കോണ്‍ക്ലേവ് കൊച്ചിയിൽ സംഘടിപ്പിക്കും.

50 കോടി രൂപ വരെ മുതൽമുടക്കുള്ള 98 സ്ഥാപനങ്ങളും 50 കോടിക്ക് മുകളിൽ നിക്ഷേപം നടത്തിയ 35 സ്ഥാപനങ്ങളും കെഎസ്ഐഡിസി മുഖേന പുതുതായി കേരളത്തിലെത്തി.


9598 കോടി രൂപയുടെ നിക്ഷേപം ഇതിലൂടെ സംസ്ഥാനത്തുണ്ടായി. ഇവരുടെ പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ച നടത്താൻ സർക്കാർ ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു.

കെഎസ്ഐഡിസി, കിൻഫ്ര എന്നിവക്കായി ലാന്‍റ് അലോട്ട്മെന്‍റ് പോളിസി തയാറാവുകയാണ്. 50 കോടി രൂപ വരെ മുതൽ മുടക്കുന്നവർ ആദ്യം 20 ശതമാനം അടച്ചാൽ മതി.

ബാക്കി തുല്യ ഇൻസ്റ്റാൾമെന്‍റുകളായി അടയ്ക്കാൻ അവസരം നൽകും. 50 കോടി രൂപയ്ക്കും 100 കോടി രൂപയ്ക്കും ഇടയിൽ നിക്ഷേപിക്കുന്നവർക്ക് രണ്ടുവർഷത്തെ മൊറട്ടോറിയവും നൽകുമെന്നും മന്ത്രി പറഞ്ഞു.