പ്രോട്ടെം സ്പീക്കർ പദവി നിഷേധം: കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു
Saturday, June 22, 2024 3:25 AM IST
ലോക്സഭയിലെ മുതിർന്ന അംഗം കൊടിക്കുന്നിൽ സുരേഷിന് പ്രോട്ടെം സ്പീക്കർ പദവി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമാണ്. മോദിക്കും ബിജെപിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലും പാർലമെന്ററി കീഴ്വഴക്കങ്ങൾ ലംഘിക്കുന്നത് ജനവിധിയോടും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്.
കൊടിക്കുന്നിൽ സുരേഷിനോട് കാട്ടിയ അനീതി കേരളത്തോടുള്ള ബിജെപിയുടെ അവഗണനയും അവഹേളനവുമാണ്. ബിജെപിയുടെ ദളിത് വിരുദ്ധ മുഖമാണു വീണ്ടും അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്.
-പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
കൊടിക്കുന്നില്‍ സുരേഷിന് പ്രോട്ടെം സ്പീക്കര്‍ പദവി നല്‍കാത്തത് വിവേചനമാണ്. കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയത് എന്ത് കൊണ്ടാണ്്? കൊടിക്കുന്നിലിന്റെ അയോഗ്യതയ്ക്ക് എന്താണ് കാരണം? സത്യപ്രതിജ്ഞ ചൊല്ലികൊടുക്കാനുള്ള അര്‍ഹത പോലും അദ്ദേഹത്തിനില്ലേ?
-എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കൊടിക്കുന്നിൽ സുരേഷിനെ ലോക്സഭയുടെ പ്രോട്ടെം സ്പീക്കറാക്കാൻ തയാറാകാത്ത നടപടി മോദി സർക്കാരിന്റെ ഏകാധിപത്യ സ്വഭാവം തുറന്നു കാട്ടുന്നതാണ്. യോഗ്യനായ വ്യക്തിയെ മാറ്റി നിർത്തി ഇഷ്ടക്കാരനെ പ്രോട്ടെം സ്പീക്കറാക്കിയത് മോദി സർക്കാർ പ്രതിപക്ഷത്തെ ഭയപ്പെട്ടു തുടങ്ങിയതിന് തെളിവാണ്. എട്ടു തവണ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിലാണ് പ്രോട്ടെം സ്വീക്കറാകാൻ യോഗ്യൻ. പിന്നാക്കകാരുടെ സർക്കാരെന്ന് വീന്പിളക്കുന്ന മോദി സർക്കാരിന്റെ യഥാർഥ ഫാസിസ്റ്റ് മുഖമാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്.
-രമേശ് ചെന്നിത്തല