ഇന്നലെ വരെ സംസ്ഥാനത്തു പെയ്ത കാലവർഷ മഴയുടെ അളവ്, ജില്ല തിരിച്ച് മില്ലിമീറ്ററിൽ; ജില്ല-പെയ്ത മഴ(പെയ്യേണ്ടിയിരുന്ന മഴ) എന്ന ക്രമത്തിൽ.
ആലപ്പുഴ-197.6 (415.8)
കണ്ണൂർ-363.5 (622.4)
എറണാകുളം-246.8 (510.7)
ഇടുക്കി-226.7 (510.3)
കാസർഗോഡ്-375.1 (699.3)
കൊല്ലം-189.2 (323.6)
കോട്ടയം-308.4 (472)
കോഴിക്കോട്-345.6 (637.6)
മലപ്പുറം-263.9 (446.1)
പാലക്കാട്-184.6 (316.5)
പത്തനംതിട്ട-214.7 (371.9)
തിരുവനന്തപുരം-175.1 (247)
തൃശൂർ-364.1 (519.2)
വയനാട്-183.8 (461.2)
മഴക്കുറവ് 44 ശതമാനം തിരുവനന്തപുരം: കാലവർഷത്തിൽ 44 ശതമാനം മഴക്കുറവ്. ഇക്കുറി പതിവിലും നേരത്തേ തെക്കുപടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് പെയ്തു തുടങ്ങിയിരുന്നു. എന്നാൽ ആദ്യ ആഴ്ചയ്ക്കുശേഷം കാലവർഷം ദുർബലമായതോടെയാണ് സംസ്ഥാനത്ത് മഴക്കുറവ് അനുഭവപ്പെട്ടത്. ഇന്നലെ വരെ 463.9 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് 257.6 മില്ലീമീറ്റർ മഴ മാത്രമാണ് പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
വയനാട് ജില്ലയിലാണ് മഴക്കുറവ് ഏറ്റവും രൂക്ഷമായി തുടരുന്നത്. 60 ശതമാനമാണ് ജില്ലയിലെ മഴക്കുറവ്. ഇടുക്കിയിൽ 56 ശതമാനവും എറണാകുളത്തും ആലപ്പുഴയിലും 52 ശതമാനവുമാണ് മഴക്കുറവ്. മറ്റ് ഭൂരിഭാഗം ജില്ലകളിലും മഴക്കുറവ് 40 ശതമാനത്തിനും മുകളിലാണ്. തിരുവനന്തപുരം, തൃശൂർ, കോട്ടയം ജില്ലകളിൽ മഴക്കുറവ് യഥാക്രമം 29 ശതമാനം, 30 ശതമാനം, 35 ശതമാനം എന്നിങ്ങനെയാണ്.