തൃശൂർ: ഇടമലയാർ ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ചാലക്കുടി വലതുകര കനാൽ പുനരുദ്ധാരണത്തിലെ അഴിമതിക്കേസിൽ ആറ് എൻജിനിയർമാരെയും നാല് ഓവർസിയർമാരെയും 34 കരാറുകാരെയും കഠിനതടവിനും പിഴയൊടുക്കുന്നതിനും ശിക്ഷിച്ച് തൃശൂർ വിജിലൻസ് കോടതി.
എക്സിക്യൂട്ടീവ് എന്‍ജിനിയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയർ, അസിസ്റ്റന്റ് എന്‍ജിനിയർ, എക്സിക്യൂട്ടീവ് എന്‍ജിനിയർ, അസിസ്റ്റന്റ് എന്‍ജിനിയർ, ഓവര്‍സിയർമാർ ഉൾപ്പെടെ 51 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഒരാളെ കുറ്റവിമുക്തനാക്കി. ആറുപേർ വിചാരണയ്ക്കിടെ മരിച്ചിരുന്നു.
2004-2005 കാലഘട്ടത്തില്‍ വേണ്ടത്ര സാധനസാമഗ്രികൾ ഉപയോഗിക്കാതെ കനാൽ പണിത് സർക്കാരിന് ഒരുകോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണു പ്രോസിക്യൂഷൻ കേസ്. എട്ടു കിലോമീറ്റർ വരുന്ന വലതുകര കനാലിന്റെ പണി 43 ചെറിയ പ്രവൃത്തികളായി തിരിച്ച് 39 കരാറുകാര്‍ക്കു വിഭജിച്ചുനൽകിയായിരുന്നു അഴിമതി.
എക്സിക്യൂട്ടീവ് എൻജിനിയറുടെ സാമ്പത്തികപരിധി 15 ലക്ഷമായതിനാൽ തന്റെ സാമ്പത്തികപരിധിയിൽതന്നെ നിർമാണം നടക്കണമെന്ന ഉദ്ദേശ്യത്തിൽ പണി വിഭജിച്ചു നൽകുകയായിരുന്നു. അളവിലും ഗുണനിലവാരത്തിലും വെട്ടിപ്പ ുനടത്തി സര്‍ക്കാരിന് ആകെ 1,05,72,919 രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് എക്സിക്യൂട്ടീവ് എന്‍ജിനിയറായിരുന്ന പി.വി. പുഷ്പരാജനെയും അസിസ്റ്റന്റ് എന്‍ജിനിയര്‍മാരായിരുന്ന എം.എ. ബഷീര്‍, രാമകൃഷ്ണന്, ശ്രീധരന്, കെ.വി. ദേവസി, ഓവര്‍സിയറായിരുന്ന ജയപ്രകാശ്, എം.ടി. ടോമി, കെ.എ. പോള്‍, കെ.ജി. സദാശിവന്, കരാറുകാരായിരുന്ന ടി.കെ. മോഹനന്, വി.എല്‍. വര്‍ഗീസ്, എം.എസ്. ശിവരാമന്, ടി.വി. മത്തായിക്കുഞ്ഞ്, ഇ.വി. ജോസ്, കെ.ജെ. ജോണ്സണ്, ബാബു ജോസഫ്, പി.കെ. ഡേവിഡ്, എം.വി. പൗലോസ്, ടി.ടി. മൈക്കിള്‍, പി.ഐ. മാര്ട്ടിന്, കെ.ടി. ജോര്‍ജ്, കെ.പി. അനില്‍കുമാര്‍, കെ.ബി. നിത്യാനന്ദന്, പി.ആര്. സുഭാഷ്, വി.എം .വര്‍ഗീസ്, കെ.പി. ജോസഫ്, കെ.കെ. ഷൈജു, വി.എല്‍. ബൈജു ജോസഫ്, പി.ഒ. ജേക്കബ്, വി.സി. ജോസഫ്, എ.സി. ശ്രീധരന്, ജി.വി. ഡേവിഡ്, കെ.ഐ. ചന്ദ്രന്, എം. സജു, കെ.പി. ജോയി, കെ.ഒ. വറീത്, വി. ജസ്റ്റിന്, കെ.ഡി. ജോസ്, എം.ഡി. കുര്യന്, വി.ഐ. ബൈജു, ഷാജി എ.പാറയ്ക്ക, സി.ജെ. ഷാജു എന്നിവരെയാണ് മൂന്നു വര്‍ഷംവീതം കഠിനതടവിനും പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്.
ഇതില്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറായിരുന്ന ടി.ആർ. ശൈലേശനെയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറായിരുന്ന പി.വി. പുഷ്പരാജനെയും 2,34,00,000 രൂപ വീതം പിഴ ഒടുക്കുന്നതിനും, അസിസ്റ്റന്റ് എന്‍ജിനിയറായിരുന്ന രാമകൃഷ്ണനെ 1,08,00,000 രൂപ പിഴയൊടുക്കുന്നതിനും, എക്സിക്യൂട്ടീവ് എന്‍ജിനിയറായിരുന്ന കെ.വി. ദേവസിയെയും ഓവര്‍സിയറായിരുന്ന കെ.ജി. സദാശിവനെയും 66,00,000 രൂപ വീതം പിഴ ഒടുക്കുന്നതിനും, അസിസ്റ്റന്റ് എന്‍ജിനിയറായിരുന്ന എം.എ. ബഷീറിനെയും ഓവര്‍സിയറായിരുന്ന എം.ടി. ടോമിയെയും 54,00,000 രൂപ പിഴ ഒടുക്കുന്നതിനും, ഓവര്‍സിയറായിരുന്ന ജയപ്രകാശിനെ 48,00,000 രൂപ പിഴയൊടുക്കുന്നതിനും, അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന ശ്രീധരനെയും ഓവര്‍സിയറായിരുന്ന കെ.എ. പോളിനെയും 12,00,000 രൂപ പിഴയൊടുക്കുന്നതിനും, 34 കരാറുകാരെയും 6,00,000 രൂപവീതം പിഴയൊടുക്കുന്നതിനും ശിക്ഷിച്ചിട്ടുണ്ട്.
തൃശൂർ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയിലെ എം.എം. മോഹനൻ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈഎസ്പിമാരായ സി.എസ്. മജീദ്, കെ. സതീശൻ എന്നിവർ അന്വേഷണം പൂർത്തിയാക്കി 2011ൽ കുറ്റപത്രം സമർപ്പിച്ചു. വിജിലൻസ് ജഡ്ജി ജി. അനിലിനു മുന്‍പാകെയാണു വിചാരണ പൂർത്തിയാക്കിയത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. വി.കെ. ശൈലജൻ, അഡ്വ. ഇ.ആർ. സ്റ്റാലിൻ എന്നിവർ ഹാജരായി. വിജിലന്‍സ് കോടതിയുടെ ചരിത്രത്തില്‍തന്നെ സമീപകാലത്ത് ഏറ്റവും കൂടുതല്‍ പ്രതികള്‍ക്കു ശിക്ഷ വിധിച്ച കേസ് കൂടിയായി ഇതോടെ ഇടമലയാര്‍ ഇറിഗേഷന്‍ അഴിമതിക്കേസ്.