തിരുവനന്തപുരം: നൂറുദിന കർമപരിപാടിയുടെ ഭാഗമായി 47 വകുപ്പുകളുടെ 13,013.40 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. ഇതുവഴി 2,59,384 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

രണ്ടാം പിണറായി സർക്കാരിന്‍റെ മൂന്നാം വാർഷികത്തോടനുബന്ധിച്ചു നൂറുദിന കർമപരിപാടിക്കാണു സർക്കാർ രൂപംനൽകിയത്. ഈ സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമുള്ള നാലാമത്തെ നൂറുദിനകർമ പരിപാടിയാണിത്.

706 പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യാനും 364 പദ്ധതികളുടെ നിർമാണ ഉദ്ഘാടനം 100 ദിന കാലയളവിൽ നടത്താനുമാണ് തീരുമാനിച്ചിട്ടുള്ളത്. 761.93 കോടി ചെലവിൽ നിർമിച്ച 63 റോഡുകൾ, 28.28 കോടിയുടെ 11 കെട്ടിടങ്ങൾ, 90.91 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഒന്പതു പാലങ്ങൾ ഉൾപ്പെടെ പൂർത്തീകരണം കഴിഞ്ഞ പദ്ധതികൾ പരിപാടിയുടെ ഭാഗമായി ഉദ്ഘാടനം ചെയ്യും. 437.21 രൂപ വകയിരുത്തിയ 24 റോഡുകൾ, 81.74 കോടി വരുന്ന 17 കെട്ടിടങ്ങൾ, 77.94 കോടി രൂപ ചെലവു വരുന്ന ഒന്പതു പാലങ്ങൾ എന്നിവയുടെ നിർമാണ ഉദ്ഘാടനവും ഈ നൂറു ദിവസങ്ങൾക്കുള്ളിൽ നടക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 30,000 പട്ടയങ്ങൾ കൂടി 100 ദിവസങ്ങൾക്കുള്ളിൽ വിതരണം ചെയ്യും. 37 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ പൂർത്തീകരണവും 29 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണ ഉദ്ഘാടനവും നടക്കും. പുതുതായി 456 റേഷൻ കടകൾ കൂടി കെ സ്റ്റോറുകളായി നവീകരിച്ചുകൊണ്ട് സംസ്ഥാനത്ത് 1000 കെ സ്റ്റോറുകൾ എന്ന നാഴികക്കല്ല് പൂർത്തീകരിക്കും.


കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കു ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ മുതലായ വിലകൂടിയ മരുന്നുകൾ ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി കാരുണ്യ കമ്യൂണിറ്റി ഫാർമസി വഴി രോഗികൾക്ക് നൽകുന്ന പദ്ധതി ആരംഭിക്കും.

ലൈഫ് മിഷനിലൂടെ പുതിയ 10,000 വ്യക്തിഗത ഭവനങ്ങൾകൂടി കൈമാറും. അക്ഷരനഗരിയായ കോട്ടയത്തെ അക്ഷര ടൂറിസം ഹബ്ബായി മാറ്റുന്ന പദ്ധതി, തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കുന്ന സോളാർ സിറ്റി പദ്ധതി, പൂജപ്പുരയിൽ വനിതകൾക്കു മാത്രമായി പുതിയ പോളിടെക്നിക് കോളജ്, കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ധർമടം ബീച്ചിന്‍റെ സമഗ്ര വികസനം, ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രം ഡിജിറ്റൽ രൂപത്തിൽ അനാവരണം ചെയ്യുന്ന മ്യൂസിയം, ആധുനിക സജ്ജീകരണങ്ങളോടുകൂടിയ 250 എംപിഐ ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകൾ തുടങ്ങി നിരവധി പദ്ധതികൾ പൂർത്തീകരിക്കുകയോ തുടക്കംകുറിക്കുകയോ ചെയ്യും.

പ്രവർത്തനങ്ങളുടെ വകുപ്പുതലത്തിലുള്ള വിശദ വിവരങ്ങളും പുരോഗതിയും 100 ദിന പരിപാടിക്കുവേണ്ടി പ്രത്യേകം തയാറാക്കിയ വെബ്സൈറ്റിൽ (https:100days.kerala.gov.in) തത്സമയം അറിയിക്കും.