കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് കനത്ത മഴ. ഇന്നലെ രാവിത്തെ കണക്ക് പ്രകാരം വൃഷ്ടി പ്രദേശത്ത് 98.4 മില്ലിമീറ്ററും തേക്കടിയിൽ 63 മില്ലിമീറ്ററും മഴ പെയ്തു. ഇന്നലെ പകലും കനത്ത മഴയാണ് അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്തുപെയ്തത്.

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയാണ്. ഇന്നലെ വൈകുന്നേരം സെക്കൻഡിൽ 6264 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇന്നലെ വൈകുന്നേരം നാലിലെ കണക്കു പ്രകാരം 124.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇന്ന് രാവിലെയോടെ ജലനിരപ്പ് 125 അടി പിന്നിടുമെന്നാണ് തമിഴ്നാടിന്‍റെ കണക്കുകൂട്ടൽ.


സെക്കൻഡിൽ 1178 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതും മഴയുടെ അളവും അനുസരിച്ച് തമിഴ്നാട്ടിലേക്കുള്ള വെള്ളത്തിന്‍റെ അളവ് കൂട്ടും. ഇന്നലെ രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 123.3 അടിയും 15 ന് രാവിലെ 121.5 അടിയുമായിരുന്നു.