കോഴിക്കോട്: ക്രിസ്മസ് അവധിക്കു കേരളത്തിലേക്കു പോകാനൊരുങ്ങിയ മലയാളികൾക്കു തിരിച്ചടിയായി വിമാന നിരക്ക്. ആഭ്യന്തര വിമാന നിരക്ക് കുത്തനേ കൂട്ടി വിമാന കമ്പനികൾ.

ജനുവരി ആറുവരെ മൂന്നിരട്ടിയാണു വിമാന നിരക്ക് വർധിപ്പിച്ചത്. ഡൽഹിയിൽനിന്നു കൊച്ചിയിലേക്കു നേരിട്ടുള്ള വിമാന നിരക്ക് 22,000 മുതൽ 29,000 വരെയാണ്. 22,000 രൂപയിൽ താഴെ നേരിട്ടുള്ള സർവീസില്ല. പുലർച്ചെയുള്ള ഒന്നോ രണ്ടോ വിമാനം മാത്രമാണ് 22,000 രൂപയ്ക്കു ലഭിക്കുക. ബാക്കി സമയങ്ങളിൽ 29,000 രൂപ വരെ നിരക്ക് വരുന്നുണ്ട്.ചെന്നൈയോ ബംഗളൂരുവോ വഴി പോകാനും ഏറ്റവും കുറഞ്ഞത് 16,000 രൂപയാകും. തിരുവനന്തപുരത്തേക്ക് 13,000 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുമെങ്കിലും വിമാനങ്ങൾ കുറവാണ്. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള വിമാന നിരക്കിലും വൻ വർധനയാണ്.


20,000 രൂപ മുതലാണ് ജനുവരിയിൽ കൊച്ചിയിൽനിന്നു ഡൽഹിക്കു നേരിട്ടുള്ള വിമാന നിരക്കുകൾ. കേരളത്തിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റില്ലാതായതോടെ വലിയ ദുരിതത്തിൽ ആയിരിക്കുകയാണു മറുനാടൻ മലയാളികൾ.

ദിവസേന കേരളത്തിലേക്കു സർവീസ് നടത്തുന്ന കേരള, മംഗള-ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനുകളിൽ ടിക്കറ്റുകൾ വെയ്റ്റിംഗ് ലിസ്റ്റിലാണ്. ഡിസംബർ 15നുശേഷം തേർഡ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകളും കിട്ടാനില്ല.