റഫാലിൽ തിരിച്ചടിച്ച് രാഹുൽ
റഫാലിൽ തിരിച്ചടിച്ച് രാഹുൽ
Saturday, December 15, 2018 1:08 AM IST
ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ ഹർജി തള്ളിയിട്ടും കേന്ദ്രസർക്കാരിനും മോദിക്കുമെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ ഇടപാടിൽ അന്വേഷണം നടക്കുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അനിൽ അംബാനിയുടെയും പേരുകൾ പുറത്തുവരും. രാജ്യത്തിന്‍റെ കാവൽക്കാരൻ കള്ളൻ എന്ന പ്രയോഗം രാഹുൽ പലകുറി ആവർത്തിക്കുകയും ചെയ്തു.

സുപ്രീംകോടതി വിധി വന്നതോടെ ആരോപണങ്ങൾ കോണ്‍ഗ്രസിന്‍റെ സാങ്കൽപിക രചനകളാണെന്നു കേന്ദ്ര ധനമന്ത്രി പരിഹസിച്ചതിനു പിന്നാലെയാണ് രാഹുൽ സർക്കാരിനെതിരേ ആഞ്ഞടിച്ചത്.

റഫാൽ ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോർട്ട് എവിടെയെന്നു രാഹുൽ ചോദിച്ചു. ഒരുപക്ഷേ ഇത് ഫ്രാൻസിലെ പാർലമെന്‍റിലാണോ വച്ചത്? പാർലമെന്‍റ് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) റഫാൽ വിമാനങ്ങളുടെ വിലവിവരം പരിശോധിച്ചുവെന്ന വാദം സുപ്രീംകോടതി വിധിയിൽ എങ്ങനെയാണ് കടന്നുകൂടിയത്? ഇത് സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണ്. റഫാൽ വിഷയത്തിൽ സിഎജി ഒരു തരത്തിലുള്ള റിപ്പോർട്ടും നൽകിയിട്ടില്ലെന്ന് പിഎസി ചെയർമാൻ മല്ലികാർജുൻ ഖാർഗെയും പറഞ്ഞു. റിപ്പോർട്ട് പാർലമെന്‍റിലോ മറ്റു പൊതുഇടങ്ങളിലോ വന്നിട്ടില്ല. പിന്നെ എങ്ങനെയാണ് പിഎസിക്കു മുന്നിൽ ഇക്കാര്യം എത്തുന്നത്? ഇതു കേട്ടുകേൾവിയില്ലാത്തതാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

എങ്ങനെയാണ് തെറ്റായ വിവരങ്ങൾ സുപ്രീംകോടതി വിധിയിൽ കടന്നുകൂടിയതെന്നു മനസിലാകുന്നില്ല. ഇതു സിഎജി റിപ്പോർട്ട് ആണോ എന്ന് സർക്കാരാണു വ്യക്തമാക്കേണ്ട ത്. വിമാനങ്ങളുടെ വില വിവരം സിഎജി പരിശോധിച്ചു എന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. പിഎസിയും ഇക്കാര്യം പരിശോധിച്ചതായി കേന്ദ്രം നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ രണ്ടു സമിതികൾക്കു മുന്നിലും ഇത്തരമൊരു റിപ്പോർട്ട് എത്തിയിട്ടില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.


526 കോടി രൂപ വിലയുണ്ടായിരുന്ന വിമാനം 1600 കോടി രൂപ നൽകി സർക്കാർ വാങ്ങിയതെന്തിനാണെന്നു രാഹുൽ ചോദിച്ചു. പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിനെ ഒഴിവാക്കി അനിൽ അംബാനിയുടെ സ്ഥാപനത്തെ എന്തിനാണ് ഓഫ്സെറ്റ് പങ്കാളിയാക്കിയത്?എല്ലാ ചോദ്യങ്ങൾക്കും കേന്ദ്ര സർക്കാർ ഉത്തരം നൽകണം. ഈ വിഷയങ്ങൾ ഉന്നയിച്ച് കോണ്‍ഗ്രസ് നിരന്തരം പത്രസമ്മേളനങ്ങൾ നടത്തുന്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ പോലും മാധ്യമങ്ങളെ കാണാൻ കൂട്ടാക്കാതെ മൗനം പാലിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

റഫാൽ ഇടപാടിനെക്കുറിച്ച് ഉയർന്ന വന്ന ആരോപണങ്ങളെല്ലാം സാങ്കൽപിക രചനകളാണെന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി യുടെ പരിഹാസത്തിന് പിന്നാലെയാണ് രാഹുൽ കൂടുതൽ ശക്തിയോടെ ആഞ്ഞടിച്ചത്.

സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണം നടത്തണം എന്ന കോണ്‍ഗ്രസ് ആവശ്യത്തോടുള്ള പ്രതികരണമായി കോടതിക്കു മാത്രമേ ഈ വിഷയത്തിൽ അന്വേഷണം നടത്താനാകൂ എന്നാണു ജയ്റ്റ്‌ലി പറഞ്ഞത്. മുൻകാല അനുഭവങ്ങൾ വച്ച് ജെപിസി പക്ഷപാതപരമായേ അന്വേഷണം നടത്തൂ. സുപ്രീംകോടതി വിധി വന്നതോടെ റഫാൽ ഇടപാട് കുറ്റമറ്റതായി എന്നും ഒരു തരത്തിലുള്ള സംശയങ്ങൾക്കും ഇടയില്ലെന്നും ജയ്റ്റ്‌ലി പറഞ്ഞു. റഫാൽ ഇടപാടിൽ കോണ്‍ഗ്രസ് ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് രാജ്നാഥ് സിംഗ് പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.