നോട്ട് നിരോധനം നഷ്ടപ്പെടുത്തിയ തൊഴിലുകൾ 50 ലക്ഷം
നോട്ട് നിരോധനം നഷ്ടപ്പെടുത്തിയ തൊഴിലുകൾ  50 ലക്ഷം
Thursday, April 18, 2019 12:43 AM IST
ന്യൂഡൽഹി: നോട്ട് നിരോധനത്തിനുശേഷം രാജ്യത്ത് 50 ലക്ഷത്തോളംപേർക്കു തൊഴിൽ നഷ്ടമായെന്നു വെളിപ്പെടുത്തൽ. 2011 നും 2018നും ഇടയിലുള്ള കാലയളവിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ആറു ശതമാനമായി ഇരട്ടിച്ചുവെന്നും കണ്ടെത്തൽ. അസിം പ്രേംജി സർവകലാശാലയുടെ കീഴിലുള്ള സെന്‍റർ ഫോർ സസ്റ്റൈനബിൾ എംപ്ലോയ്മെന്‍റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണിവ. നോട്ട് നിരോധനകാലത്താണു തൊഴിൽ നഷ്ടത്തിനു തുടക്കം കുറിച്ചതെങ്കിലും നോട്ടു നിരോധനം മാത്രമാണ് ഇതിനു കാരണം എന്നു സ്ഥാപിക്കാൻ കഴിയില്ലെന്നും റിപ്പോർട്ട് പറയുന്നു.

സ്ത്രീകളെക്കൂടി പരിഗണിക്കുന്പോൾ തൊഴിൽ നഷ്ടത്തിന്‍റെ വ്യാപ്തി വളരെ വലുതാണെന്നു പുതിയ റിപ്പോർട്ടിൽ പറയുന്നു. തൊഴിൽ നഷ്ടത്തിന്‍റെ കാര്യത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ പ്രാതികൂല്യം നേരിടുന്നതു സ്ത്രീകളാണ്. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കും ഉയർന്ന നിലയിലാണ്. 2011നുശേഷം തൊഴിലില്ലായ്മയിൽ സ്ഥായിയായ വർധന ദൃശ്യമാണ്. ഉന്നത വിദ്യാഭ്യാസം നേടിയവർക്കാണു തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നതെന്നതെന്ന് ആശങ്ക ഉയർത്തുന്ന വസ്തുതയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവർക്കും ഇക്കാലയളവിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. തൊഴിൽ അവസരങ്ങളും കുറഞ്ഞു. 2018ൽ തൊഴിലില്ലായ്മ നിരക്ക് ആറ് ശതമാനമാണ്. 2000 മുതൽ 2011 വരെയുള്ള ദശാബ്ദത്തിലെ തൊഴിലില്ലായ്മ നിരക്കിനെക്കാൾ ഇരട്ടിയാണിതെന്നും ചൂണ്ടിക്കാണിക്കുന്നു. നഗരങ്ങളിൽ താമസിക്കുന്നവരിൽ 34 ശതമാനം സ്ത്രീകളും തൊഴിൽ രഹിതരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2016 നുശേഷം രാജ്യത്തെ പുതിയ തൊഴിലവസരങ്ങളും ഗണ്യമായി കുറഞ്ഞുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. സെന്‍റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ ഇക്കോണമി നടത്തിയ കണ്‍സ്യൂമർ പിരമിഡ് സർവേയെ (സിഎംഐഇ-സിപിഡിഎക്സ്) അടിസ്ഥാനപ്പെടുത്തിയാണു രാജ്യത്തെ തൊഴിൽ വിപണിയെ കുറിച്ചുള്ള പഠനം. രാജ്യത്തെ 1.6 ലക്ഷം വീടുകളെയും 5.22 ലക്ഷം വ്യക്തികളെയും ഉൾപ്പെടുത്തിയാണു സർവേ.


രാജ്യം ആശങ്കപ്പെടേണ്ട അവസ്ഥയിലാണ് എത്തി നിൽക്കുന്നതെന്നാണു തൊഴിൽ നഷ്ടത്തെക്കുറിച്ചുള്ള പഠനങ്ങൾ വ്യക്തമാക്കുന്നതെന്നു റിപ്പോർട്ട് തയാറാക്കുന്നതിന്‍റെ മുഖ്യ ചുമതലക്കാരൻ അമിത് ഭോസ്‌ലേ പറഞ്ഞു. നോട്ട് നിരോധനത്തിനുശേഷം രൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് ഇതുവരെയും ശമനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുമേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ കുറഞ്ഞിരിക്കുന്നത്. നോട്ട് നിരോധനത്തിനും ജിഎസ്ടി നടപ്പാക്കിയതിനും ശേഷം സ്വകാര്യ മേഖലയിലും തൊഴിലവസരങ്ങൾ ഗണ്യമായി കുറഞ്ഞുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സ്വതന്ത്ര അംഗവും ആക്ടിംഗ് ചെയർമാനുമായ പി.സി മോഹനൻ, ജെ.വി മീനാക്ഷി എന്നിവരാണ്, നിർണായക തീരുമാനങ്ങളിൽ നിന്നൊഴിവാക്കുന്നുവെന്നും തൊഴിൽ സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിലും പ്രതിഷേധിച്ചു രാജിവച്ചത്. ഇവരുടെ രാജിയോടെ ചീഫ് സ്റ്റാറ്റിസ്റ്റിഷൻ പ്രവീണ്‍ ശ്രീവാസ്തവ, നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് എന്നിവർ മാത്രമാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിൽ അവശേഷിച്ചിരുന്നത്.

രാജ്യത്തു വൻതോതിൽ തൊഴിൽ നഷ്ടമുണ്ടായതിന്‍റെ റിപ്പോർട്ട് പ്രസിദ്ധീകരിക്കാതെ പൂഴ്ത്തിവച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലെ രണ്ടംഗങ്ങൾ കഴിഞ്ഞ ജനുവരിയിൽ രാജി വച്ചിരുന്നു. നോട്ട് നിരോധനത്തിനുശേഷം രാജ്യത്തു വ്യാപക തൊഴിൽ നഷ്ടമുണ്ടായി എന്നു വ്യക്തമാക്കുന്നതായിരുന്നു ദേശീയ സാന്പിൾ സർവേ ഓർഗനൈസേഷന്‍റെ ആദ്യ വാർഷിക റിപ്പോർട്ട്. ഇതുൾപ്പടെ മോദി സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി വിവരങ്ങൾ റിപ്പോർട്ടിലുണ്ടെന്നും വിവരമുണ്ടായിരുന്നു.തെരഞ്ഞെ ടുപ്പ് അടുത്തിരിക്കുന്ന സമയത്തു റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതു തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണു സർക്കാർ റിപ്പോർട്ട് പുറത്തുവിടാതിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.