എല്ലാം ഹിന്ദിമയം; ലോക്സഭയിൽ കനിമൊഴിയുടെ പ്രതിഷേധം
എല്ലാം ഹിന്ദിമയം; ലോക്സഭയിൽ  കനിമൊഴിയുടെ പ്രതിഷേധം
Friday, July 12, 2019 12:19 AM IST
ന്യൂഡൽഹി: ഇംഗ്ലീഷിനെ പാടേ തമസ്കരിച്ച് എല്ലാം ഹിന്ദിമയമാക്കുന്നതിനെതിരേ ലോക്സഭയിൽ പ്രതിഷേധം. കേന്ദ്രസർക്കാരിന്‍റെ പദ്ധതികൾക്കെല്ലാം ഹിന്ദിയിൽ മാത്രം പേരു നൽകുന്നതിനാൽ ഹിന്ദി സംസാര ഭാഷയല്ലാത്ത സംസ്ഥാനങ്ങളിലെ ഗ്രാമീണർ എങ്ങനെ കാര്യം മനസിലാക്കുമെന്നു ഡിഎംകെ നേതാവ് കനിമൊഴി ചോദിച്ചു.

പാർലമെന്‍റിന്‍റെ ആരംഭകാലം മുതൽ ദശകങ്ങളായി ഇംഗ്ലീഷിൽ പറഞ്ഞിരുന്ന പതിവു പ്രയോഗങ്ങൾ അടക്കം എല്ലാം ഹിന്ദിയിൽ മാത്രം പറയുന്ന പുതിയ ലോക്സഭാ സ്പീക്കർ ഓം ബിർളയുടെ രീതിക്കെതിരേ ദക്ഷിണേന്ത്യയിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും എംപിമാരിൽ നീരസം പുകയുന്നതിനിടെയാണു ലോക്സഭയിൽ ഇന്നലെ കനിമൊഴിയുടെ വിമർശനം.

ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരേ പ്രതിഷേധമുള്ള തമിഴ്നാട്ടിൽ നിന്നുള്ള എംപിമാരെല്ലാം ശുദ്ധ തമിഴിലാണു ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്."പ്രധാനമന്ത്രി സഡക് യോജന’ എന്ന പദ്ധതിയെക്കുറിച്ചു തൂത്തുക്കുടിയിൽ ഹിന്ദിയിലെഴുതിയ ബോർഡ് കണ്ടിട്ടു തനിക്കു പോലും അത് മനസിലായില്ലെന്ന് കനിമൊഴി പറഞ്ഞു. ഹിന്ദിയിലെഴുതിയ ബോർഡിൽ ഇംഗ്ലീഷിലോ, തമിഴിലോ പരിഭാഷയുമില്ല. തമിഴ്നാട്ടിലെ കുഗ്രാമങ്ങളിലുള്ള സാധാരണ ജനം എങ്ങനെയാണു മനസിലാക്കുക? നരേന്ദ്ര മോദി സർക്കാരിന്‍റെ എല്ലാ പദ്ധതികളുടെയും പേര് ഹിന്ദിയിലാണു നാമകരണം ചെയ്തിരിക്കുന്നതെന്നും കനിമൊഴി ചൂണ്ടിക്കാട്ടി.

സുമിത്ര മഹാജൻ വരെയുള്ള മുൻ സ്പീക്കർമാർ ഹിന്ദി ഉപയോഗം വ്യാപിപ്പിച്ചിരുന്നെങ്കിലും ഇംഗ്ലീഷിനെ പാടെ തഴഞ്ഞില്ല. ഹിന്ദി സംസാരഭാഷയല്ലാത്ത നിരവധി എംപിമാർ ലോക്സഭയിൽ ഉണ്ടെന്ന തിരിച്ചറിവാണു കാരണം. ഹിന്ദിക്ക് ഇംഗ്ലീഷിലും ഇംഗ്ലീഷിനു ഹിന്ദിയിലും പരിഭാഷ ലഭിക്കുമെങ്കിലും ഇതിനായി എപ്പോഴും ചെവിയിൽ ഹെഡ്ഫോണ്‍ ഉപയോഗിക്കുക പ്രയാസമാണ്. അതിനാൽ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഹിന്ദിയും ഇംഗ്ലീഷും കലർത്തിയാണു കൂടുതൽ സ്പീക്കർമാരും സംസാരിക്കുക.


എന്നാൽ, രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ലോക്സഭാ സ്പീക്കർ ഓം ബിർള ഏതാണ്ട് മുഴുവനായി ഹിന്ദി അടിച്ചേൽപിക്കുകയാണ്. അതും തനി കടുകട്ടി ഹിന്ദി. വോട്ടെടുപ്പിനായി യേസ്, നോ പറയുന്നതു പോലും ഹിന്ദിയിൽ ഹ, ന എന്നാണു പുതിയ സ്പീക്കറുടെ പ്രയോഗം. എല്ലാവർക്കും ഒരുപോലെ മനസിലാകുന്നതും ഏറ്റവും ലളിതവുമായ ഇംഗ്ലീഷ് വാക്കുകൾ പോലും ഹിന്ദിയിലാക്കുന്നതിനെതിരേ ഹിന്ദി സംസാര ഭാഷ അല്ലാത്ത എംപിമാർ ഒരു പോലെ നീരസം പ്രകടിപ്പിക്കുന്നുണ്ട്.

സ്പീക്കർ ഇല്ലാത്തപ്പോൾ പകരം സഭ നിയന്ത്രിക്കുന്ന ചെയർമാന്മാരുടെ പാനലിൽ ഇപ്പോഴുള്ള എൻ.കെ. പ്രേമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും അടക്കമുള്ളവർ ഇപ്പോൾ തന്നെ ഇംഗ്ലീഷിലാണു സംസാരിക്കുന്നത്. രാജ്യസഭയിൽ ചെയർമാൻ വെങ്കയ്യ നായിഡുവും ഉപാധ്യക്ഷൻ ഹരിവൻഷ് നാരായണ്‍ സിംഗും പതിവായി ഇംഗ്ലീഷും ഹിന്ദിയും ഒരുപോലെയാണു സംസാരിക്കുക. രാജ്യസഭയുടെ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ കൂടുതലും ഇംഗ്ലീഷിലായിരുന്നു സഭ നിയന്ത്രിച്ചിരുന്നത്.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.