ന്യൂഡൽഹി: കാഷ്മീർ വിഭജനവും മുത്തലാക്ക് നിയമവിരുദ്ധമാക്കുന്നതിനുമുള്ള സുപ്രധാന ബില്ലുകൾ പാസാക്കി രണ്ടാം നരേന്ദ്ര മോദി സർക്കാരിന്‍റെ ആദ്യ ബജറ്റ് സമ്മേളനം പൂർത്തിയാക്കി ലോക്സഭ പിരിഞ്ഞു. 36 ബില്ലുകൾ പാസാക്കിയതായും ആയിരത്തിലധികം വിഷയങ്ങൾ ശൂന്യവേളയിൽ ഉന്നയിക്കപ്പെട്ടതായും സമ്മേളന നടപടികൾ പൂർത്തിയാക്കിക്കൊണ്ട് സ്പീക്കർ ഓം ബിർള ചൂണ്ടിക്കാട്ടി. രാജ്യസഭ ഇന്ന് പിരിയും.

ജൂണ്‍ 17 മുതൽ ജൂലൈ 26 വരെയായിരുന്നു സഭാ സമ്മേളനം നേരത്തെ നിശ്ചയിച്ചിരുന്നത്. പിന്നീട് നിർണായക ബില്ലുകൾ പാസാക്കുന്നതിനായി 10 ദിവസത്തേക്കു കൂടി നീട്ടുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച അപ്രതീക്ഷിതമായി കാഷ്മീർ വിഭജിക്കാനുള്ള ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കുകയും ഇന്നലെ ലോക്സഭയിൽ പാസാക്കുകയും ചെയ്തത്. മുത്തലാക്ക് വിരുദ്ധ ബിൽ, മോട്ടോർവാഹന ഭേദഗതി ബിൽ, വിവരാവകാശ ഭേദഗതി ബിൽ, കുട്ടികൾക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങളിൽ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പോക്സോ ഭേദഗതി ബിൽ തുടങ്ങിയവ പാസായി.