സുഷമ സ്വരാജ് അന്തരിച്ചു
സുഷമ സ്വരാജ് അന്തരിച്ചു
Wednesday, August 7, 2019 12:36 AM IST
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ സുഷമ സ്വരാജ്(67) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാത്രി 11ന് ന്യൂഡൽഹി എയിംസിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്നലെ രാത്രി എട്ടോടെ സുഷമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. എബിവിപിയിലൂടെ രാഷ്‌ട്രീയത്തിലെത്തി.
1977ൽ, 25-ാം വയസിൽ ഹരിയാന നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട സുഷമ സ്വരാജ്, ദേവിലാൽ മന്ത്രിസഭയിൽ അംഗമായി. 1979ൽ ഹരിയാന ജനതാപാർട്ടി അധ്യക്ഷയായി. 1987ലും ഹരിയാനയിൽ മന്ത്രിയായി. അടൽ ബിഹാരി വാജ്പേയി മന്ത്രിസഭ‍യിലും അംഗമായിരുന്ന സുഷമ സ്വരാജ് 15-ാം ലോക്സഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. 1998ൽ ഡൽഹി മുഖ്യമന്ത്രിയായി. മുൻ ഗവർണർ സ്വരാജ് കൗശൽ ആണു ഭർത്താവ്.

1952ൽ ഹരിയാനയിലെ അംബാലയിലാണ് സുഷമയുടെ ജനനം. നാലു തവണ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1996, 1998 തെരഞ്ഞെടുപ്പുകളിൽ സൗത്ത് ഡൽഹിയിൽനിന്നും 2009, 2014 തെരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശിലെ വിദിശയിൽനിന്നുമാണു സുഷമ സ്വരാജ് ലോക്സഭയിൽ എത്തിയത്. 1980ൽ ഹരിയാനയിലെ കർണാലിൽ പരാജയപ്പെട്ടു. മൂന്നു തവണ രാജ്യസഭാംഗവുമായിരുന്നു. 1999ൽ സോണിയഗാന്ധി ബല്ലാരിയിൽ മത്സരിച്ചപ്പോൾ എതിരാളിയായി ബിജെപി നിശ്ചയിച്ചത് സുഷമ സ്വരാജിനെയായിരുന്നു. കടുത്ത പോരാട്ടത്തിനൊടുവിൽ സോണിയ വിജയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വനിതാ പോരാട്ടങ്ങളിലൊന്നായിരുന്നു അത്.


2016ൽ സുഷമ സ്വരാജ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായി. നാലു സംസ്ഥാനങ്ങളിൽനിന്നായി 11 തെരഞ്ഞെടുപ്പുകളെ നേരിട്ട സുഷമ മികച്ച പാർലമെന്‍റേറിയൻ അവാർഡ് ലഭിച്ച ഏക വനിതയാണ്. ബിജെപിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായ സുഷമ സ്വരാജ് ഒരു ദേശീയ പാർട്ടിയുടെ ആദ്യ വനിതാ വക്താവുമാണ്.

ജമ്മു കാഷ്മീർ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയെ അഭിനന്ദിച്ചുകൊണ്ടുള്ളതായിരുന്നു സുഷമയുടെ അവസാന ട്വീറ്റ്.

കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ഡോ. ഹർഷവർധൻ, നിതിൻ ഗഡ്കരി, സ്മൃതി ഇറാനി തുടങ്ങിയവർ എയിംസിൽ സുഷമയെ സന്ദർശിച്ചിരുന്നു.

സുഷമ സ്വരാജിന്‍റെ നിര്യാണത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.