മൻമോഹൻ സിംഗ് പത്രിക നൽകി
മൻമോഹൻ സിംഗ്  പത്രിക നൽകി
Tuesday, August 13, 2019 11:50 PM IST
ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് രാജസ്ഥാനിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. നേരത്തെ ആസാമിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു മൻമോഹൻ സിംഗ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, മറ്റു മുതിർന്ന സംസ്ഥാന കോണ്‍ഗ്രസ് നേതാക്കൾ എന്നിവർക്കൊപ്പമാണ് മൻമോഹൻ സിംഗ് പത്രിക സമർപ്പിക്കാനെത്തിയത്.

കഴിഞ്ഞ ജൂണിൽ രാജസ്ഥാനിൽനിന്നുള്ള ബിജെപി എംപി മദൻ ലാൽ സൈനിയുടെ മരണത്തോടെയാണ് സംസ്ഥാനത്തുനിന്ന് രാജ്യസഭയിൽ ഒഴിവു വന്നത്. രാജസ്ഥാനിൽനിന്നുള്ള രാജ്യസഭ സീറ്റിലേക്ക് തന്‍റെ പേര് നിർദേശിച്ചതിന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനോടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനോടും സഭയിലെ മറ്റ് അംഗങ്ങളോടും നന്ദിയുണ്ടെന്ന് മൻമോഹൻ പറഞ്ഞു. ദുഃഖകരമായ ഒരു സാഹചര്യത്തിലാണ് രാജസ്ഥാനിൽ രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്. മദൻലാൽ സൈനിയുടെ കുടുംബത്തെ തന്‍റെ ദുഃഖം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‌‌


രാജസ്ഥാന് പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ സംസ്ഥാനത്തിന്‍റെ ആവശ്യത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. രാജസ്ഥാനിൽനിന്നുള്ള ബിഎസ്പി എംഎൽഎമാരും മറ്റു സ്വതന്ത്ര എംഎൽഎമാരും മൻമോഹൻ സിംഗിനെ പിന്തുണയ്ക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.