ഇഎസ്ഐ പരിരക്ഷയുളളവരുടെ മക്കളുടെ സംവരണ എംബിബിഎസ് പ്രവേശന തടസങ്ങൾ നീങ്ങി
ഇഎസ്ഐ പരിരക്ഷയുളളവരുടെ മക്കളുടെ സംവരണ എംബിബിഎസ് പ്രവേശന തടസങ്ങൾ നീങ്ങി
Wednesday, August 14, 2019 11:57 PM IST
ന്യൂഡൽഹി: ഇഎസ്ഐ പരിരക്ഷയുളളവരുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുളള സീറ്റുകളിൽ എംബിബിഎസ് പ്രവേശനം നടത്തുന്നതിനുളള തടസങ്ങൾ നീങ്ങി. ഇഎസ്ഐ കോർപ്പറേഷൻ ഇന്നലെ മധുര ഹൈക്കോടതിയിൽ നൽകിയ ഹർജിയിൻമേലുളള ഉത്തരവിനായി കേസ് ഓഗസ്റ്റ് 20 ലേയ്ക്ക് മാറ്റിയെങ്കിലും അഡ്മിഷൻ നടപടികളുമായി മുന്നോട്ട് പോകാൻ ഇഎസ്ഐ കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്. ലോക്സഭ എംപി എൻ.കെ പ്രേമചന്ദ്രൻ ഈ വിഷയം തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വറുമായി ചർച്ച ചെയ്തിരുന്നു.

ഇതോടെ എത്രയും പെട്ടെന്ന് വെബ്സൈറ്റിൽ അഡ്മിഷന് യോഗ്യതയുളളവരുടെ പേര് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രാലയം എൻ.കെ പ്രേമചന്ദ്രന് ഉറപ്പ് നൽകി.

ഇഎസ്ഐ മെഡിക്കൽ കോളജുകളിൽ തൊഴിലാളികളുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകൾ ലഭ്യമാക്കുന്നതിനുളള നടപടികൾ ആരോഗ്യമന്ത്രാലയവും ആരംഭിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയെ തുടർന്ന് തടസപ്പെട്ട പ്രവേശന നടപടികൾ ഡിവിഷൻ ബെഞ്ച് വിധിയെ തുടർന്ന് പുനരാരംഭിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഏതാനം വിദ്യാർഥികൾ നേരിട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി തളളിയതിനെ തുടർന്ന് വിഷയം സങ്കീർണമായി.ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചുവെങ്കിലും സുപ്രീംകോടതി വിധിയെ തുടർന്ന് തുടർ നടപടികൾ സ്വീകരിക്കാനായില്ല.


ഭിന്നമായ കോടതിവിധികളുടെ പശ്ചാത്തലത്തിൽ ഉണ്ടായ അവ്യക്തത ഒഴിവാക്കി മുഴുവൻ സംവരണ സീറ്റിലും പ്രവേശനം നടത്താൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ പ്രേമചന്ദ്രൻ പ്രശ്നം ഉന്നയിച്ചിരുന്നു.

കൂടാതെ തൊഴിൽ മന്ത്രാലയം, ഇ.എസ്.ഐ കോർപ്പറേഷൻ, ആരോഗ്യ മന്ത്രാലയം എന്നീവരുമായും വിഷയം ചർച്ച ചെയ്തതിനെ തുടർന്നാണ് അന്തിമ തീരുമാനമായത്. ഇഎസ്ഐ പരിരക്ഷയുളളവരുടെ കുട്ടികളുടെ മെഡിക്കൽ കോളേജ് പ്രവേശനം അട്ടിമറിക്കാൻ ബോധപൂർവമായ നീക്കങ്ങൾ നടന്നതായി സംശയിക്കുന്നുവെന്നും എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.