ഷാ ഫൈസലിനെ തടഞ്ഞ് ശ്രീനഗറിലേക്ക് തിരിച്ചയച്ചു
ഷാ ഫൈസലിനെ തടഞ്ഞ് ശ്രീനഗറിലേക്ക് തിരിച്ചയച്ചു
Thursday, August 15, 2019 12:00 AM IST
ന്യൂഡൽഹി: സിവിൽ സർവീസ് ഉപേക്ഷിച്ച് കാഷ്മീർ രാഷ്‌ട്രീ യത്തിൽ ഇറങ്ങിയ ഷാ ഫൈസലിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞു. വിദേശത്ത് പോകാൻ ശ്രമിച്ച ഷാ ഫൈസലിനെ ജന്മദേശമായ കാഷ്മീരിലേക്ക് തിരിച്ചയച്ചു. പൊതുജനസംരക്ഷണ നിയമമനുസരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഷാ ഫൈസൽ വീട്ടുതടങ്കലിൽ ആയിരുന്നു. തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിലേക്ക് പോകാനുളള ശ്രമത്തിനിടെയാണ് ഡൽഹി വിമാനത്താവളത്തിൽ ഷാ ഫൈസലിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞത്. തുടർന്ന് ശ്രീനഗറിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. ജമ്മു കാഷ്മീറിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനത്തിൽ കേന്ദ്രസർക്കാരിനെ നിശിതമായാണ് ഷാ ഫൈസൽ വിമർശിച്ചിരുന്നത്.

അക്രമരഹിതമായ രാഷ്‌ട്രീ യ കൂട്ടായ്മയാണ് കാഷ്മീരിന് ആവശ്യമെന്ന് ഷാ ഫൈസൽ ഇന്നലെ ട്വിറ്ററിൽ കുറിച്ചു. രാഷ്‌ട്രീ യ അവകാശങ്ങൾ പുനസ്ഥാപിക്കാൻ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ മുഖ്യധാര രാഷ്‌ട്രീയ പ്രവർത്തനം അവസാനിച്ചു. ഭരണഘടനാ വിദഗ്ധരെയും കാണാനില്ല.


നിലവിൽ ശിങ്കിടികളോ, അല്ലെങ്കിൽ വിഘടനവാദികളോ ആകാൻ സാധിക്കുന്ന പരിതസ്ഥിതിയാണ് നിലനിൽക്കുന്നതെന്നും ഷാ ഫൈസൽ ട്വിറ്ററിൽ കുറിച്ചു.കാഷ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുളള, മെഹബൂബ മുഫ്തി തുടങ്ങിയവർക്കൊപ്പം ഷാ ഫൈസലും വീട്ടുതടങ്കലിൽ ആയിരുന്നു. കാഷ്മീരിൽ നിർബാധം തുടരുന്ന കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ജനുവരിയിലാണ് ഷാ ഫൈസൽ ഐഎഎസ് ഉപേക്ഷിച്ചത്. ഇന്ത്യൻ മുസ്‌ലിംകൾ പാർശ്വവത്ക രിക്കുന്നു എന്നും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. 2009ലാണ് കാഷ്മീരിൽ നിന്നുളള ആദ്യ ഐഎഎസുകാരൻ എന്ന നേട്ടത്തോടെ ഷാ ഫൈസൽ വാർത്തകളിൽ നിറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.