ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനോട് വിട പറയാൻ സമയമായി: പ്രധാനമന്ത്രി
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനോട് വിട പറയാൻ സമയമായി: പ്രധാനമന്ത്രി
Tuesday, September 10, 2019 12:29 AM IST
നോയിഡ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനോട് ലോകം ഒന്നാകെ ഗുഡ് ബൈ പറയാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ 2030നു മുന്പായി നേരത്തെ നിശ്ചയിച്ച 2.1 കോടി ഹെക്ടറിനു പകരം 2.6 കോടി ഹെക്ടർ തരിശുഭൂമി കൃഷിയോഗ്യമാക്കുമെന്ന് മോദി പ്രഖ്യാപിച്ചു.

ഐക്യരാഷ്‌ട്രസഭയുടെ മരുഭൂമീവത്കരണത്തിന് എതിരേയുള്ള പതിനാലാമത് അന്തരാഷ്‌ട്ര സമ്മേളനം ഗ്രേറ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്‍ററിൽ ഇന്നലെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇരുനൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ അടക്കം 8,000 പ്രതിനിധികൾ പങ്കെടുക്കുന്ന, ഒരാഴ്ച മുന്പു തുടങ്ങിയ സമ്മേളനത്തിന്‍റെ ഒൗദ്യോഗിക ഉദ്ഘാടനം മോദിയുടെ സൗകര്യാർഥമാണ് ഇന്നലെ രാവിലെ നടത്തിയത്. രണ്ടാഴ്ച നീളുന്ന സമ്മേളനം ഡൽഹി പ്രഖ്യാപനത്തോടെ വെള്ളിയാഴ്ച സമാപിക്കും.

യുഎൻ ഡപ്യൂട്ടി സെക്രട്ടറി ജനറൽ അമിന മുഹമ്മദ്, യുഎൻ കണ്‍വൻഷൻ ടു കോംപാക്ട് ഡെസേർട്ടിഫിക്കേഷൻ (മരുഭൂമീകരണം നേരിടാനുള്ള യുഎൻ കണ്‍വൻഷൻ) എക്സിക്യുട്ടീവ് സെക്രട്ടറി ഇബ്രാഹിം തിയോ, സെന്‍റ് വിൻസന്‍റ് ആൻഡ് ദി ഗ്രനെഡീൻ പ്രധാനമന്ത്രി റാൽഫ് ഗൊണ്‍സാൽവസ്, കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ഡേക്കർ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് വരുംവർഷങ്ങളിൽ ഇന്ത്യയിൽ പൂർണ നിരോധനം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകം മുഴുവനും ഈ തീരുമാനം എടുക്കേണ്ട സമയമായി- മോദി ചൂണ്ടിക്കാട്ടി. ലോകത്തിലെ മൂന്നിലൊന്ന് രാജ്യങ്ങളിൽ മരുഭൂമിവത്കരണത്തിന്‍റെ ദുരന്തം കാണാനാകും. ലോകം നേരിടുന്ന ജല പ്രതിസന്ധിയും ഇതുമായി ചേർത്തുവായിക്കണം.


ഭൂമിയുടെ ആരോഗ്യം വീണ്ടെടുക്കുകയെന്നത് സുപ്രധാനമാണ്. സാറ്റലൈറ്റ് ബഹിരാകാശ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇക്കാര്യത്തിൽ പദ്ധതികൾ നടപ്പാക്കാൻ മറ്റു രാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മരുഭൂമിവത്കരണം തടയാനുള്ള നടപടികൾ ജലലഭ്യതയുമായി ബന്ധപ്പെടുത്തി വേണം സ്വീകരിക്കാൻ. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദോഷഫലങ്ങൾ ലോകം നേരിടുന്നുണ്ട്. കാലാവസ്ഥയും പരിസ്ഥിതിയും ജൈവവൈവിധ്യത്തെയും ഭൂമിയെയും ബാധിക്കും.

2015 മുതലുള്ള രണ്ടു വർഷം കൊണ്ട് ഇന്ത്യയിൽ 80 ലക്ഷം ഹെക്ടർ വനവത്കരണം കൂട്ടിയതായി മോദി അവകാശപ്പെട്ടു. ഇന്ത്യയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 15,000 ചതുരശ്ര കിലോമീറ്റർ പച്ചപ്പ് കൂടിയതായി മന്ത്രി ജാവ്ഡേക്കറും പറഞ്ഞു. രാജ്യത്തിന്‍റെ 33 ശതമാനം പച്ചപ്പ് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്. മനുഷ്യൻ സൃഷ്‌ടിച്ച പ്രശ്നങ്ങൾക്ക് മനുഷ്യർക്കു തന്നെ പരിഹാരം കാണാനാകുമെന്നും മന്ത്രി അവകാശപ്പെട്ടു.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.