ദേശീയ പൗരത്വ രജിസ്റ്റർ: ഹൈന്ദവർ പുറത്തായതിനെതിരേ ആർഎസ്എസ് നേതൃത്വം
ദേശീയ പൗരത്വ രജിസ്റ്റർ: ഹൈന്ദവർ പുറത്തായതിനെതിരേ ആർഎസ്എസ് നേതൃത്വം
Tuesday, September 10, 2019 12:29 AM IST
ന്യൂഡൽഹി: ആസാമിൽ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടികയിൽ നിന്നു ലക്ഷക്കണക്കിന് ഹൈന്ദവർ പുറത്തായതിനെതിരേ ആർഎസ്എസിന് കടുത്ത അതൃപ്തി.

ഇതേത്തുടർന്ന്, പുതിയ പൗരത്വ ഭേദഗതി ബിൽ അടുത്ത പാർലമെന്‍റ് സമ്മേളനത്തിലും പൗരത്വ പട്ടികയുടെ പുനഃപരിശോധനയ്ക്ക് മറ്റൊരു ബിൽ ആസാം നിയമസഭയിലും അവതരിപ്പിക്കാമെന്ന് കേന്ദ്രസർക്കാരും ബിജെപി നേതൃത്വവും ആർഎസ്എസിന് ഉറപ്പു നൽകിയതായാണ് റിപ്പോർട്ട്.

രാജസ്ഥാനിലെ പുഷ്കറിൽ ഇന്നലെ സമാപിച്ച ത്രിദിന ആർഎസ്എസ്- ബിജെപി ഏകോപന സമിതി യോഗത്തിൽ ബിജെപി വർക്കിംഗ് പ്രസിഡന്‍റ് ജെ.പി. നഡ്ഡയും ജനറൽ സെക്രട്ടറി റാം മാധവും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും ആണ് പൗരത്വ രജിസ്റ്ററിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ നടപടിയെടുക്കുമെന്ന് ആർഎസ്എസ് നേതൃത്വത്തിന് വാഗ്ദാനം നൽകിയത്.

ആസാം പൗരത്വ രജിസ്റ്ററിനായി ശക്തിയായി വാദിച്ച ബിജെപി, അന്തിമ പട്ടികയിൽ നിന്നു കൂടുതൽ ഹിന്ദുക്കൾ പുറത്തായതോടെ നിലപാട് മാറ്റുകയായിരുന്നു. ജമ്മു കാഷ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കണമെന്ന ആർഎസ്എസിന്‍റെ നിരന്തരമായ ആവശ്യം കേന്ദ്രസർക്കാർ സമർഥമായി, അതിവേഗം നടപ്പാക്കിയെന്നും നഡ്ഡയും റാം മാധവും ചൂണ്ടിക്കാട്ടി. നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസണ്‍ഷിപ്പ് (എൻആർസി) എന്ന പേരിലുള്ള ദേശീയ പൗരത്വ രജിസ്റ്റർ പ്രക്രിയയെ തള്ളിക്കളഞ്ഞ് പകരം പൗരത്വ നിയമ ഭേദഗതി വേണമെന്നാണ് ആർഎസ്എസിന്‍റെയും ബിജെപിയുടെയും ആസാമിലെ നേതൃത്വത്തിന്‍റെ ആവശ്യം. ബംഗാളിൽ നിന്നെത്തിയ ഹിന്ദുക്കളെ പൗരന്മാരായി അംഗീകരിക്കുന്നതിനായി ഭേദഗതി നിയമത്തിൽ വേണ്ട കരുതലുകൾ സ്വീകരിക്കും. സുപ്രീംകോടതിയുടെ കർശന നിർദേശം മറികടന്ന് പട്ടികയിൽ നിന്നു പുറത്തായ ഹിന്ദുക്കളെ ഉൾക്കൊള്ളിക്കുന്നതിനായി പുനഃപരിശോധനാ ബിൽ ആസാം നിയമസഭയിൽ അവതരിപ്പിക്കാനാണ് ആലോചന.


പൗരത്വം നൽകുന്നതിനായുള്ള അന്തിമ തീയതി 1971നു പകരം 1951 ആക്കണമെന്നതാണ് മറ്റൊരു നിർദേശം. നിലവിലുള്ള പട്ടികയിൽ ബംഗ്ലാദേശ് വിഭജന യുദ്ധം തുടങ്ങിയ 1971 മാർച്ച് 24ന് അർധരാത്രിക്കു മുന്പുള്ള എല്ലാവർക്കും പൗരത്വം നൽകുകയാണ് ചെയ്തത്. ഇതുമൂലം ലക്ഷക്കണക്കിന് മുസ്‌ലിംൾക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചുവെന്നും ബിജെപി, ആർഎസ്എസ്് നേതൃത്വം വിലയിരുത്തുന്നു.

പൗരത്വ രജിസ്റ്ററിൽ നിന്നു പുറത്തായവരിൽ ഭൂരിപക്ഷവും ഹിന്ദുക്കളാണെന്നത് ബിജെപിക്ക് ആസാമിൽ വലിയ തിരിച്ചടിയായി. പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ യഥാർഥ പൗരന്മാരുമുണ്ട്.

ഇന്ത്യയിൽ തന്നെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആസാമിലേക്കു കുടിയേറി പാർത്ത പലരും പുറത്തായിട്ടുണ്ട്. ഇതേ തുടർന്നാണ് പട്ടികയെ വിമർശിച്ച് ബിജെപിയും രംഗത്തെത്തിയത്. പുതിയ തന്ത്രത്തിന്‍റെ ഭാഗമായി പൗരത്വ രജിസ്റ്ററിനെ ചോദ്യം ചെയ്യുന്നതിനായി മിടുക്കരായ സംസ്ഥാന നേതാക്കളെ കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.