ഭീകരാക്രമണ മുന്നറിയിപ്പ് ; ലക്ഷ്യം ദക്ഷിണേന്ത്യയെന്നു സൈന്യം
ഭീകരാക്രമണ  മുന്നറിയിപ്പ് ;  ലക്ഷ്യം ദക്ഷിണേന്ത്യയെന്നു സൈന്യം
Tuesday, September 10, 2019 12:34 AM IST
ന്യൂഡൽഹി: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിനു സാധ്യതയെന്നു സൈന്യത്തിന്‍റെ മുന്നറിയിപ്പ്. ഗുജറാത്തിലെ കച്ച് മേഖലയിലുള്ള സർക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിൽ കരസേനയുടെ ദക്ഷിണ കമാൻഡിംഗ് മേധാവി ലഫ്. ജനറൽ എസ്.കെ. സെയിനിയാണ് മുന്നറിയിപ്പു നൽകിയത്. ഗുജറാത്ത് തീരം വഴി തീവ്രവാദികൾ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെന്നു രഹസ്യാന്വേഷണ ഏജൻസികൾ വിവരങ്ങൾ കൈമാറിയതിന്‍റെ അടിസ്ഥാനത്തിൽ സൈന്യം ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പൂനയിലെ ആർമി ലോ കോളജ് കാന്പസിന്‍റെ രണ്ടാംഘട്ട വികസനത്തിനുള്ള ശിലാസ്ഥാപനം നടത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലും ഉപദ്വീപായുള്ള മേഖലകളിലും ആക്രമണം ഉണ്ടാകാനിടയുണ്ടെന്ന സൂചനകളാണ് ലഭിച്ചിട്ടുള്ളത്. സർക്രീക്ക് മേഖലയിൽ നിന്നു കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ അടക്കം നിരവധി സൂചനകൾ ഇതിനോടകം സൈന്യം കണ്ടെത്തിക്കഴിഞ്ഞു. അതിന്‍റെ അടിസ്ഥാനത്തിൽ സുരക്ഷ വർധിപ്പിക്കാനുള്ള നിരവധി നടപടികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ടെന്നും ലഫ്. ജനറൽ എസ്.കെ. സെയിനി വിശദമാക്കി.

മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷ വർധിപ്പിച്ചതായി ചെന്നൈയിലെ പ്രതിരോധ വക്താവും കേരളത്തിന്‍റെ ഡിജിപി ലോക്നാഥ് ബെഹ്റയും മാധ്യമങ്ങളെ അറിയിച്ചു. അതേസമയം, ദക്ഷിണ കമാൻഡിംഗ് മേധാവി സൗത്ത് എന്നുദ്ദേശിച്ചത് കേരളം, തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവ മാത്രമല്ലെന്നും ഗുജറാത്ത് ഉൾപ്പെടുന്ന ഉപദ്വീപ് ഭാഗം കൂടിയാണെന്നും പ്രതിരോധ വക്താവ് വിശദമാക്കി. ആന്ധ്രയിലെ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആന്ധ്രപ്രദേശ് എഡിജിപി രവിശങ്കർ അയ്യനാർ വാർത്താ ഏജൻസിയെ അറിയിച്ചു.


ഗുജറാത്ത് തീരം വഴി തീവ്രവാദികൾ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയേക്കാമെന്ന് കഴിഞ്ഞയാഴ്ച രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ തുറമുഖങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.
അതിനിടെ, പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ പാക്കിസ്ഥാൻ രഹസ്യമായി മോചിപ്പിച്ചതായും ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാക്കിസ്ഥാൻ പദ്ധതിയിടുന്നതായും ഇന്‍റലിജൻസ് ബ്യൂറോ റിപ്പോർട്ട് നൽകി. രാജസ്ഥാനു സമീപം അതിർത്തിയിൽ പാക്കിസ്ഥാൻ സൈന്യത്തെ വലിയ തോതിൽ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.

കടലിനടിയിലൂടെ ഇന്ത്യയെ ആക്രമിക്കാൻ ജയ്ഷെ മുഹമ്മദ് ഭീകരർക്ക് പരിശീലനം നൽകുന്നതായി ഇന്‍റലിജൻസ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. മുങ്ങൽ വിദഗ്ധരായ ചാവേറുകൾ സമുദ്രത്തിനടിയിൽകൂടി എങ്ങനെ ആക്രമണം നടത്താമെന്ന പരിശീലനം നടത്തുന്നെന്നായിരുന്നു ഐബിയുടെ റിപ്പോർട്ട്. ജമ്മു കാഷ്മീരിന്‍റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞതിനു പിന്നാലെ പാക്കിസ്ഥാൻ നടത്തുന്ന നീക്കങ്ങളും അതിനൊപ്പമുള്ള ഭീകരാക്രമണ മുന്നറിയിപ്പുകളും അതീവ ഗൗരവമായാണ് കേന്ദ്രവും സൈന്യവും നിരീക്ഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.