കോൺഗ്രസ് ജനസന്പർക്കത്തിന്; ശന്പളം നൽകി പ്രചോദകരെ നിയമിച്ചേക്കും
കോൺഗ്രസ് ജനസന്പർക്കത്തിന്; ശന്പളം നൽകി പ്രചോദകരെ നിയമിച്ചേക്കും
Tuesday, September 10, 2019 11:55 PM IST
ന്യൂഡൽഹി: രാജ്യമൊട്ടാകെ അംഗത്വ വിതരണം ശക്തിപ്പെടുത്താനും വിപുലമായ ജനസന്പർക്ക പരിപാടികൾ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് സമഗ്ര പദ്ധതി തയാറാക്കുന്നു.

ഇതിനു മുന്നോടിയായി മതേതര, ജനാധിപത്യ മൂല്യങ്ങളിൽ ഉൗന്നി പ്രവർത്തകർക്കു പരിശീലനവും പ്രചോദനം നൽകാൻ ആർഎസ്എസ് മാതൃകയിൽ മുഴുസമയ പ്രേരക്മാർ അല്ലെങ്കിൽ പ്രചോദകരെ നിയമിക്കാനും നിർദേശമുണ്ട്. പ്രചോദകർക്ക് ആവശ്യമെങ്കിൽ ശന്പളം നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷയായി തിരികെയെത്തിയ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ നാളെ ഡൽഹിയിൽ ചേരുന്ന നേതൃയോഗം പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്യും. പിസിസികൾ, എഐസിസി, പ്രവർത്തക സമിതി തുടങ്ങിയവയിലേക്കു പുതിയ തെരഞ്ഞെടുപ്പു നടത്തണമെന്ന നിർദേശവും ചർച്ച ചെയ്തേക്കും. എഐസിസി ജനറൽ സെക്രട്ടറിമാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർ, പിസിസി അധ്യക്ഷന്മാർ എന്നിവരുടെ യോഗമാണ് നാളെ വിളിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയും യോഗത്തിനെത്തിയേക്കും.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ നടന്ന ചർച്ചകളുടെ തുടർച്ചയാണു നാളെ നടക്കുക. സെപ്റ്റംബർ മൂന്നിന് ഡൽഹിയിൽ നടത്തിയ ശിൽപശാലയിലാണ് പ്രചോദകന്മാരെ നിയമിക്കാനുള്ള നിർദേശം ഉയർന്നത്. അഞ്ചു ജില്ലകൾ അടങ്ങിയ ഒരു ഡിവിഷന് ഒരു പ്രചോദകൻ എന്നതാണു ലക്ഷ്യം.

കോണ്‍ഗ്രസിനോടു പൂർണ പ്രതിബദ്ധതയുള്ളവരും പ്രവർത്തകരുമായി ബന്ധമുള്ളതുമായ ഉൗർജസ്വലരായ നേതാക്കളെയാണ് പ്രചോദകരാക്കുക. ഇത്തരം നേതാക്കളുടെ പട്ടിക വൈകാതെ പിസിസികൾ മുഖേന ശേഖരിക്കും.

മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് നിയമസഭകളിലേക്ക് മാസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പു നടക്കുന്നതിനു മുന്പായി കോണ്‍ഗ്രസിന് പുനർജീവൻ നൽകാൻ പലതലത്തിൽ പദ്ധതികളും പരിപാടികളും സംഘടിപ്പിക്കാനാണ് ആലോചനയെന്ന് ഒരു മുതിർന്ന നേതാവ് പറഞ്ഞു. എന്നാൽ, എഐസിസി നേതൃത്വത്തിലും പ്രവർത്തക സമിതിയിലും പരിചയസന്പന്നരായ മുതിർന്ന നേതാക്കളും യുവനേതാക്കളും തമ്മിലുള്ള ഭിന്നതയാണ് ഉന്നത നേതൃത്വത്തിൽ അഴിച്ചുപണി വൈകിപ്പിക്കുന്നതെന്നും സൂചനയുണ്ട്. സംഘടനാ തെരഞ്ഞെടുപ്പുകൾ പ്രവർത്തകരിൽ ആവേശമുണ്ടാക്കുമെങ്കിലും ഭിന്നത വളർത്താതെ ശ്രദ്ധിക്കണമെന്നും തലവേദനയാണ്.


ബിജെപിയും ആർഎസ്എസും ഉയർത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാനും താഴെത്തട്ടുമുതൽ കോണ്‍ഗ്രസ് പ്രവർത്തനം ഉൗർജിതപ്പെടുത്തേണ്ടതും അനിവാര്യമാണെന്ന് സോണിയാ ഗാന്ധി മുതിർന്ന നേതാക്കളോടു പറയുന്നുണ്ട്.

ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുകയും ജനസന്പർക്ക പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യാതെ തെരഞ്ഞെടുപ്പുകളിൽ വിജയം സാധ്യമാകില്ലെന്ന തിരിച്ചറിവ് കോണ്‍ഗ്രസിലുണ്ട്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും അധികാരം ഉപയോഗപ്പെടുത്തി ബിജെപി വൻതോതിൽ അംഗത്വ വിതരണം നടത്തിയ പശ്ചാത്തലത്തിൽ എത്രയും വേഗം കോണ്‍ഗ്രസ് ബദൽ നീക്കം ശക്തമാക്കാനാണ് ലക്ഷ്യം.

നരേന്ദ്ര മോദി സർക്കാരിന്‍റെ തെറ്റായ നയങ്ങൾ മൂലം സന്പദ്ഘടനയും കാർഷിക, ബിസിനസ്, ചെറുകിട വ്യവസായങ്ങൾ വരെയുള്ളവ തകർന്നടിഞ്ഞതും സാധാരണക്കാർ വളരെ വിഷമത്തിലായതും വേണ്ടവിധം പ്രചരിപ്പിക്കുന്നതിൽ പോലും പ്രതിപക്ഷത്തെ മുഖ്യ പാർട്ടി വിജയിച്ചില്ലെന്നു കോണ്‍ഗ്രസുകാർക്കു തന്നെ അഭിപ്രായമുണ്ട്.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.