പാർലമെന്‍ററി സമിതി അധ്യക്ഷസ്ഥാനം കോണ്‍ഗ്രസിനു നിഷേധിക്കാൻ നീക്കം
പാർലമെന്‍ററി സമിതി അധ്യക്ഷസ്ഥാനം  കോണ്‍ഗ്രസിനു നിഷേധിക്കാൻ നീക്കം
Tuesday, September 10, 2019 11:55 PM IST
ന്യൂഡൽഹി: കീഴ്‌വഴക്കമനുസരിച്ച് മുഖ്യ പ്രതിപക്ഷ പാർട്ടിക്ക് നൽകുന്ന ധനം, വിദേശകാര്യം എന്നിവയ്ക്കായുള്ള പാർലമെന്‍ററി സമിതികളുടെ അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസിനു നിഷേധിക്കാൻ കേന്ദ്രസർക്കാർ നീക്കം. പതിനേഴാം ലോക്സഭ ആദ്യം സമ്മേളിച്ചിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും നിർണായകമായ പാർലമെന്‍റിന്‍റെ വകുപ്പുകളുമായി ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റികൾ ഇനിയും രൂപീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്തിമപട്ടിക തയാറാക്കി വരികയാണെന്നും വൈകാതെ സമിതികൾ രൂപീകരിക്കുമെന്നും പാർലമെന്‍ററികാര്യ മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ലോക്സഭയിൽ കോണ്‍ഗ്രസ് നേതാക്കൾ അധ്യക്ഷരായിരുന്ന ധനം, വിദേശകാര്യം എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് ഇത്തവണ ബിജെപി എംപിമാരെ നിയമിക്കാനാണു സർക്കാർ നീക്കം. ഇതു സംബന്ധിച്ച സൂചന കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. വീരപ്പമൊയ്‌ലി, ശശി തരൂർ എന്നിവരായിരുന്നു കഴിഞ്ഞ തവണ യഥാക്രമം ധനം, വിദേശകാര്യം സമിതികളുടെ തലവന്മാർ. വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തേക്ക് ഇത്തവണയും തരൂരിനെ നിർദേശിക്കാമെന്നു സോണിയ നേരത്തേ അറിയിക്കുകയും ചെയ്തിരുന്നു.

ധനം, വിദേശകാര്യം എന്നിവയ്ക്കു പകരമായി താരതമ്യേന പ്രാധാന്യം കുറഞ്ഞ മറ്റൊരു സമിതിയുടെ അധ്യക്ഷപദവിയാകും കോണ്‍ഗ്രസിനു നൽകുക. രാജ്യസഭയുമായി ചേർന്നുള്ള ആഭ്യന്തര സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം തുടർന്നും കോണ്‍ഗ്രസിനു ലഭിക്കും. ഈ സമിതിയുടെ അധ്യക്ഷനായ പി. ചിദംബരം ജുഡീഷൽ കസ്റ്റഡിയിൽ തിഹാർ ജയിലിൽ കഴിയുന്നതിനാൽ ആനന്ദ് ശർമയെ പുതിയ തലവനാക്കാനാണ് സോണിയ ഗാന്ധിയുടെ തീരുമാനം.


പാർലമെന്‍റിൽ ബിജെപി തീരെ ചെറിയ കക്ഷിയായിരുന്നപ്പോഴും ഐക്യരാഷ്‌ട്രസഭയിലേക്കുള്ള ഇന്ത്യൻ സംഘത്തെ നയിക്കാൻ എ.ബി. വാജ്പേയിയെ ആണ് കോണ്‍ഗ്രസ് പ്രധാനമന്ത്രി അയച്ചിരുന്നതെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ഓർമിപ്പിച്ചു. എന്നാൽ, എണ്ണത്തിന്‍റെ പേരിലുള്ള ഏകാധിപത്യത്തിനാണ് ഇപ്പോഴത്തെ ബിജെപി സർക്കാരിന്‍റെ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ തലവനായി കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജനെ നിയമിച്ചിരുന്നു. ലോക്സഭയിലെ കക്ഷി നേതാവിന് പ്രതിപക്ഷ നേതാവിന്‍റെ പദവി ഇല്ലാത്തതിനാൽ ഓഫീസ് സൗകര്യങ്ങളും മറ്റും കണക്കിലെടുത്ത് അധീറിന് പിഎസി അധ്യക്ഷസ്ഥാനം കൂടി നൽകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.