ചന്ദ്രയാൻ 2: പിഴവുകൾ പരിഹരിക്കാൻ ഇന്ത്യക്കു കഴിയുമെന്നു വിദേശ ശാസ്ത്രജ്ഞർ
Saturday, September 14, 2019 12:11 AM IST
ബംഗളുരു: ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ ദിശതെറ്റി ചന്ദ്രന്റെ ഉപരിതലത്തിൽ ക്രാഷ് ലാൻഡ് ചെയ്ത വിക്രം ലാൻഡറുമായുള്ള ആശയവിനിമയ ബന്ധം പുനഃസ്ഥാപിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് വിദേശ ശാസ്ത്രജ്ഞർ.
പ്രശ്നം പരിഹരിക്കാൻ ഇസ്രോയ്ക്ക് സാധിക്കുമെന്നും അക്കാര്യത്തിൽ തനിക്ക് വലിയ പ്രതീക്ഷയിപ്പോഴുമുണ്ടെന്നും നൊബേൽ ജേതാവായ സെർജി ഹരോച്ചെ പറഞ്ഞു. രണ്ടാം ദൗത്യത്തിൽ തന്നെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താനുള്ള ഇന്ത്യയുടെ ശ്രമം പ്രത്യേകം പരിഗണ അർഹിക്കുന്നു. അസാധാരണമായ മികവാണ് ഇസ്രോ കാണിച്ചത്. തീർച്ചയായും നേരിയ പിഴവിന്റെ പേരിൽ അവരുടെ ദൗത്യം ഒരിക്കലും പരാജയമാണെന്നു നമുക്ക് പറയാനാവില്ല. വലിയ പ്രചോദനനമാണ് ഇസ്രോയുടെ ചാന്ദ്രദൗത്യം ബഹിരാകാശ ഗവേഷകർക്ക് നൽകിയിരിക്കുന്നത്-അദ്ദേഹം കൂട്ടിച്ചേർത്തു. നാസയുടെ ശാസ്ത്രജ്ഞരും ഇസ്രോയ്ക്കു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ലാൻഡറുമായുള്ള സന്പർക്കത്തിനായി നാ സയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (ജെപി എൽ) റേഡിയോ സിഗ്നലുകൾ അയ ച്ചുകൊണ്ടിരിക്കുകയാണെന്നു നാസയുടെ വക്താവ് അറിയിച്ചു. 12 കിലോവാട്സ് ആവൃത്തി വരുന്ന റേഡിയോ സിഗ്നലുകളാണ് നാസ ലാൻഡ റിലേക്ക് അയയ്ക്കുന്നത്.
എന്നാൽ, വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ഇസ്രോയുടെ ശ്രമം വിജയിക്കാനുള്ള സാധ്യത മങ്ങുന്നു. 14 ദിവസമാണ് വിക്രം ലാൻഡറിന്് ആയുസ് പറഞ്ഞിരുന്നത്. വിക്ഷേപണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ബന്ധം പുനഃസ്ഥാപിക്കാനുള്ള ഇസ്രോയുടെ ശ്രമം വിജയിച്ചിട്ടില്ല.
ഏഴാം തീയതി സോഫ്റ്റ് ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നു 2.1 കിലോമീറ്റർ ഉയരത്തിൽവച്ചാണ് വിക്രം ലാൻഡർ ദിശതെറ്റി ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങിയത്.