ഉത്തരേന്ത്യയിലെ തൊഴിലന്വേഷകരിൽ യോഗ്യതയുള്ളവരില്ലെന്നു കേന്ദ്രമന്ത്രി
ഉത്തരേന്ത്യയിലെ തൊഴിലന്വേഷകരിൽ യോഗ്യതയുള്ളവരില്ലെന്നു കേന്ദ്രമന്ത്രി
Monday, September 16, 2019 12:22 AM IST
ന്യൂഡൽഹി: രാജ്യത്തു തൊഴിലില്ലായ്മ പ്രശ്നമില്ലെന്നും ഉത്തരേന്ത്യയിലെ തൊഴിലന്വേഷകരിൽ യോഗ്യതയുള്ളവർ ഇല്ലാത്തതാണ് പ്രശ്നമെന്നും കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വാർ. ഉത്തരേന്ത്യയിൽ തൊഴിൽ നൽകുന്ന കന്പനികൾ പറയുന്നത് അവർക്ക് ആവശ്യമായ കഴിവുകളും യോഗ്യതകളുമുള്ള ഉദ്യോഗാർഥികളെ കണ്ടെ ത്താൻ കഴിയുന്നില്ലെന്നാണ്. അല്ലാതെ, രാജ്യത്ത് തൊഴിലവസരങ്ങൾക്ക് ഒരു കുറവുമില്ലെന്നും ഉത്തർപ്രദേശിലെ ബറേലിയിൽ മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

രാജ്യത്തു തൊഴിലവസരങ്ങൾ ഇല്ലാതാകുന്ന ഒരു സ്ഥിതിവിശേഷവുമുണ്ടായിട്ടില്ല. ഉത്തരേന്ത്യയിൽ ജോലി തേടിവരുന്നവരിൽനിന്ന് അവർക്കാവശ്യമുള്ള യോഗ്യരായവരെ കണ്ടെ ത്താൻ കഴിയുന്നില്ലെന്നാണ് കന്പനികൾ പരാതിപ്പെടുന്നത്. ഇതു തീർത്തും വ്യത്യസ്തമായ വിഷയമാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനും യുവാക്കൾക്ക് വേണ്ടത്ര പരിശീലനം നൽകുന്നതിനുമാണ് സർക്കാർ സ്കിൽ ഡെവലപ്മെന്‍റ് മന്ത്രാലയം തുടങ്ങിയത്.

തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തന്‍റെ മന്ത്രാലയം നോക്കുന്നത്. ഈ രംഗത്തുള്ള പ്രശ്നങ്ങളും ചലനങ്ങളും ദിനംപ്രതി തങ്ങൾ വിലയിരുത്തുന്നുമുണ്ട്. രാജ്യത്ത് തൊഴിൽ ക്ഷാമം ഇല്ല. തൊഴിൽ അവസരങ്ങൾക്കായി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളുണ്ട്. ഇതു കൂടാതെ, തങ്ങൾ ഒരു പ്രത്യേക സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും സ്കിൽ ഡെവലപ്മെന്‍റ് മിനിസ്ട്രിയുടെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി പറഞ്ഞു.


അതേസമയം, കേന്ദ്രമന്ത്രിയുടെ പ്രസ്താവന ഉത്തരേന്ത്യയിലെ യുവാക്കളെയും യുവതികളെയും അപമാനിക്കുന്നതാണെന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര ആരോപിച്ചു. “മന്ത്രീ, നിങ്ങളുടെ സർക്കാരിന് അഞ്ച് വർഷത്തിലധികം പഴക്കമുണ്ട്.നിങ്ങളുടെ സർക്കാർ കൊണ്ടുവന്ന സാന്പത്തിക മാന്ദ്യം കാരണം ജോലി നഷ്ടപ്പെട്ടു. ഉത്തരേന്ത്യക്കാരെ അപമാനിച്ചുകൊണ്ട് രക്ഷപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അതു നടക്കില്ല’’- പ്രിയങ്ക ട്വിറ്ററിലിട്ട കുറിപ്പിൽ പറഞ്ഞു. കേന്ദ്രമന്ത്രി സന്തോഷ് ഗാംഗ്വറിന്‍റെ പ്രസ്താവനയ്ക്കെതിരേ വിമർശനവുമായി ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.