കാഷ്മീർ സന്ദർശിക്കാൻ ഗുലാം നബി ആസാദിന് അനുമതി
കാഷ്മീർ സന്ദർശിക്കാൻ ഗുലാം നബി ആസാദിന് അനുമതി
Tuesday, September 17, 2019 12:31 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിയും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിനു കാഷ്മീരിലെ വിവിധ ഭാഗങ്ങൾ സന്ദർശിക്കാൻ സുപ്രീംകോടതി അനുമതി നൽകി. ജമ്മു, ശ്രീനഗർ, അനന്തനാഗ്, ബാരാമുള്ള എന്നീ പ്രദേശങ്ങൾ സന്ദർശിക്കാനും ജനങ്ങളിൽനിന്നു വിവരങ്ങൾ തേടാനുമാണ് കോടതി അനുമതി നൽകിയത്. എന്നാൽ, സന്ദർശനത്തിൽ രാഷ്‌ട്രീയമായ ഒരു നടപടികളും പാടില്ലെന്നും പൊതുയോഗങ്ങളോ റാലികളോ സംഘടിപ്പിക്കരുതെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

ജമ്മു കാഷ്മീരിന്‍റെ പ്രത്യേക അധികാരങ്ങൾ റദ്ദാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് സന്ദർശനം നടത്താൻ ഗുലാം നബി ആസാദും രാഹുൽ ഗാന്ധിയും അടക്കമുള്ള നേതാക്കൾ ശ്രീനഗറിലെത്തിയെങ്കിലും വിമാനത്താവളത്തിനു പുറത്തിറങ്ങാൻ അനുവദിക്കാതെ മടക്കി അയയ്ക്കുകയായിരുന്നു. ഇതു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച ആസാദ്, നിയന്ത്രണങ്ങളിൽ കുടുക്കി ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും ആരോപിച്ചു. വ്യക്തിപരമായ രീതിയിലാണ് ഈ ആവശ്യമുന്നയിക്കുന്നതെന്നും രാഷ്‌ട്രീയലക്ഷ്യത്തിനായി ഇത് ഉപയോഗിക്കില്ലെന്നും ഗുലാം നബി ആസാദിനു വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്്‌വി രേഖാമൂലം ഉറപ്പ് നൽകി.


അതേസമയം, സിപിഎം നേതാവും മുൻ എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്ക് കാഷ്മീരിലേക്കു മടങ്ങിപ്പോകാമെന്നും കോടതി വ്യക്തമാക്കി. ഇതിനായി പ്രത്യേക അനുമതിയുടെ ആവശ്യമില്ല. ചികിത്സ പൂർത്തിയാക്കി എയിംസിലെ ഡോക്ടർമാർ അനുവദിക്കുകയാണെങ്കിൽ മടങ്ങിപ്പോകാമെന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മുന്നംഗ ബെഞ്ച് പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിഭാഷകൻ രാജു രാമചന്ദ്രനാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്.

എന്തുകൊണ്ടാണ് ഇത്തരമൊരു ആവശ്യമെന്നു കോടതി ചോദിച്ചു. ഇതിന് തരിഗാമി ഇസെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണെന്നും കേന്ദ്ര സർക്കാർ അദ്ദേഹത്തിന്‍റെ വാഹനങ്ങൾ പിൻവലിക്കുകയും യാത്ര ചെയ്യാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, വസതിയിലേക്കു മടങ്ങി പോകാനുള്ള ആവശ്യം അംഗീകരിച്ചെങ്കിലും സംസ്ഥാനത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള ആവശ്യം കോടതി അംഗീകരിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.