പാക്കിസ്ഥാനെ ആക്രമിക്കാൻ മൻമോഹൻ സിംഗ് ആലോചിച്ചിരുന്നു: കാമറോണ്‍
പാക്കിസ്ഥാനെ ആക്രമിക്കാൻ മൻമോഹൻ സിംഗ് ആലോചിച്ചിരുന്നു: കാമറോണ്‍
Friday, September 20, 2019 12:55 AM IST
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് പാക്കിസ്ഥാനെതിരേ സൈനികനടപടിക്ക് തയാറെടുത്തിരുന്നതായുള്ള വെളിപ്പെടുത്തലുമായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍. മൻമോഹൻ സിംഗ് വിശുദ്ധനായ മനുഷ്യനായിരുന്നുവെന്നും ഓർമക്കുറിപ്പുകളുടെ പുസ്തകമായ ഫോർ ദ റിക്കോർഡിൽ പറയുന്നു.

ജൂലൈ 2011ൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിനു സമാനമായ മറ്റൊരു ഭീകരാക്രമണം കൂടെ നടത്തിയിരുന്നുവെങ്കിൽ തീർച്ചയായും മൻമോഹൻ പാക്കിസ്ഥാനെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ടേനെയെന്നാണ് കാമറോണ്‍ തന്‍റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന നിലയിൽ മൻമോഹനുമായി അടുത്തിടപഴകിയ വ്യക്തിയാണ് കാമറോണ്‍. മൻമോഹനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2010 മുതൽ 2016 വരെയുള്ള കാലയളവിൽ മൂന്നുതവണ കാമറോണ്‍ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.