കേരളത്തിലടക്കം ബംഗ്ലാദേശി ഭീകരർ: എൻഐഎ
കേരളത്തിലടക്കം ബംഗ്ലാദേശി ഭീകരർ: എൻഐഎ
Tuesday, October 15, 2019 1:01 AM IST
ന്യൂഡൽഹി: കേരളമുൾപ്പെടെ സംസ്ഥാനങ്ങളിൽ ഭീകര സംഘടനയായ ജമാത്ത് ഉൾ മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) ഭീകരർ പ്രവർത്തനം വ്യാപിക്കുന്നുവെന്നു ദേശീയ അന്വേഷണ ഏജൻസി. രാജ്യത്താകമാനം ഇത്തരത്തിൽ 125ലധികം ഭീകരർ കടന്നു കയറിയതായി ദേശീയ അന്വേഷണ ഏജൻസി മേധാവി യോഗേഷ് ചന്ദർ മോദി പറഞ്ഞു. ഭീകരവിരുദ്ധ സേനകളുടെ മേധാവികളുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കാഷ്മീരിൽ ഭീകരതയെ അടിച്ചമർത്താൻ എൻഐഎ മികച്ച പ്രവർത്തനം നടത്തിയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. പാക്കിസ്ഥാൻ ഭീകര പ്രവർത്തനത്തിന് ധനസഹായമടക്കം നൽകുന്നതു സംബന്ധിച്ച് ഒരു ക്രിമിനൽ പ്രവൃത്തിക്ക് ഏതെങ്കിലും ഒരു രാജ്യം ഒത്താശ ചെയ്യുന്നതു വലിയ വെല്ലുവിളിയാണെന്നാണ് ഡോവൽ പറഞ്ഞത്. ഭീകരതയുടെ കാര്യത്തിൽ പാക്കിസ്ഥാൻ ഇക്കാര്യം അവരുടെ ദേശീയ നയത്തിന്‍റെ ഭാഗമായി തന്നെ മാറ്റിയിരിക്കുകയാണെന്ന് ഡോവൽ പറഞ്ഞു.

കേരളത്തിനുപുറമേ, ജാർഖണ്ഡ്, ബിഹാർ, മഹാരാഷ്‌ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ബംഗ്ലാദേശിൽ നിന്നുള്ള അഭയാർഥികളെന്ന പേരിൽ ഭീകരർ വ്യാപരിക്കുകയാണ്. ജെഎംബി ഭീകരർ എന്നു സംശയിക്കുന്നതും ഇവരുമായി അടുത്ത ബന്ധം പുലർത്തുന്നതുമായ 25 പേരുടെ പേര് വിവരങ്ങളുടെ പട്ടിക സംസ്ഥാനങ്ങൾക്കു കൈമാറിയിട്ടുണ്ടെന്നും വൈ.സി. മോദി പറഞ്ഞു. ജെഎംബിയുമായി ബന്ധം പുലർത്തുന്ന 130 പേരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന് എൻഐഎ ഐജി അലോക് മിത്തലും പറഞ്ഞു.

2014നും 2018നും ഇടയ്ക്ക് ജെഎംബി ഭീകരർ ബംഗളൂരുവിൽ മാത്രം 22ലധികം ഒളിയിടങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ദക്ഷിണേന്ത്യയിൽ അപ്പാടെ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മ്യാൻമറിൽ രോഹിംഗ്യൻ മുസ്‌ലിംകൾക്കുനേരേ നടന്ന ആക്രമണങ്ങൾക്കു പകരം ചോദിക്കുന്നതിനായി ഇന്ത്യയിലേതടക്കം ബുദ്ധവിഹാരങ്ങൾക്കു നേർക്ക് ആക്രമണം നടത്തുകയാണ് ബംഗ്ലാദേശി ഭീകരരുടെ ലക്ഷ്യമെന്നും മിത്തൽ പറഞ്ഞു. കർണാടകയിലെ അതിർത്തി പ്രദേശമായ കൃഷ്ണഗിരിയിൽ ഭീകരർ റോക്കറ്റ് ലോഞ്ചർ പരീക്ഷിച്ചതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.


2007ൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച ജെഎംബി ഭീകരർ ആദ്യം ആസാമിലും പശ്ചിമബംഗാളിലുമായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. രാജ്യത്ത് ഇതുവരെ ഐഎസ് ഉൾപ്പെടെ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച 127ലധികം പേർ അറസ്റ്റിലായിട്ടുണ്ട്. പിടിയിലായവരിൽ ഭൂരിപക്ഷം പേരും തങ്ങൾ ഭീകരതയിലേക്കു തിരിഞ്ഞത് വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്‍റെയും ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനത്തിന്‍റെ ആസൂത്രകൻ മൗലവി സഹ്റാൻ ഹാഷ്മിയുടെയും പ്രസംഗങ്ങൾ കേട്ടിട്ടാണെന്നും കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും മിത്തൽ വിശദീകരിച്ചു.

ജമ്മു കാഷ്മീരിൽ ഭീകരർക്കു ധനസഹായം ലഭിക്കുന്ന വഴികളെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവിടെ ബാങ്കുകൾ കെവൈസി നിയമം പാലിക്കുന്നില്ലെന്നാണ് മനസിലാക്കാൻ കഴിഞ്ഞതെന്നും മിത്തൽ പറഞ്ഞു. കൃത്യമായ വിവരങ്ങൾ ശേഖരിച്ചു വയ്ക്കാതെ ബാങ്കുകൾ അനധികൃത വായ്പകൾ നൽകുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.

പഞ്ചാബിൽ നിരോധിത സംഘടനയായ ഖാലിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് ക്രമസമാധാനം തർക്കാർ ഗൂഢാലോചന നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവർക്ക് ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നു ധനസഹായം ലഭിക്കുന്നുണ്ടെന്നും എൻഐഎ ചൂണ്ടിക്കാട്ടി.

ഭീകരർ ഉയർത്തുന്ന ഏതു വെല്ലുവിളിയെയും നേരിടാൻ ഇന്ത്യ പ്രാപ്തമാണ്. എൻഐഎ മറ്റ് ഏജൻസികളുമായി ചേർന്ന് എല്ലാ മുൻകരുതലുകളും എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ദ്വിദിന കോണ്‍ഫറൻസിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഭീകരവിരുദ്ധ സ്ക്വാഡുകളുടെയും പ്രത്യേക അന്വേഷണ സംഘങ്ങളുടെയും മേധാവികളും പങ്കെടുക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, മുൻ ഐബി ഡയറക്ടറും നാഗാലാൻഡ് ഗവർണറുമായ ആർ.എൻ. രവി എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.