മോദിയുടെ സഹോദരപുത്രിയുടെ ബാഗ് മോഷ്ടിച്ച പ്രതികളെ കുടുക്കിയത് ഡൽഹി പോലീസിന്‍റെ വൻ സന്നാഹം
മോദിയുടെ സഹോദരപുത്രിയുടെ ബാഗ് മോഷ്ടിച്ച പ്രതികളെ കുടുക്കിയത്  ഡൽഹി പോലീസിന്‍റെ വൻ സന്നാഹം
Wednesday, October 16, 2019 12:21 AM IST
ന്യൂഡൽഹി: ഡൽഹിയിലെ അതീവസുരക്ഷാ മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രിയുടെ ബാഗും പണവും തട്ടിയെടുത്തവരെ കുടുക്കാൻ ഡൽഹി പോലീസ് ഒരുക്കിയത് വൻ സന്നാഹം. മോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദിയുടെ പുത്രി ദമയന്തി ബെൻ മോദിയുടെ ബാഗ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കഴിഞ്ഞ ശനിയാഴ്ചയാണ് തട്ടിയെടുത്തു കടന്നത്. ഡൽഹി സിവിൽ ലൈൻസ് ഏരിയയിലെ ഗുജറാത്ത് സമാജ ഭവന് മുന്നിൽ ഓട്ടോറിക്ഷയിൽ നിന്നിറങ്ങുന്പോഴായിരുന്നു ബൈക്കിലെത്തിയ സംഘം ദമയന്തിബെന്‍റെ പണവും രേഖകളും അടങ്ങിയ ബാഗ് തട്ടിയെടുത്തത്.

എഴുന്നൂറിലധികം പോലീസുകാർ കിണഞ്ഞു പരിശ്രമിച്ചാണ് ഇരുന്നോറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കള്ളന്മാരെ കുടുക്കിയത്. പ്രതികളിലൊരാളായ നോനു എന്നു വിളിക്കുന്ന ഗൗരവിനെ (21) ഹരിയാനയിലെ ബന്ധുവിന്‍റെ വീട്ടിൽ നിന്നും ബാദൽ (22) എന്ന കൂട്ടുപ്രതിയെ സുൽത്താൻപുരിയിൽ നിന്നുമാണ് പിടികൂടിയത്. സംഭവം നടന്ന സമീപപ്രദേശങ്ങളിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ഓട്ടോറിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന ദമയന്തി ബെന്നിനെ ഒരു കിലോമീറ്റർ ദൂരം പിന്തുടർന്ന ശേഷമാണ് ബാഗ് തട്ടിയെടുത്തതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ഇരു പ്രതികളും മയക്കുമരുന്നിന് അടിമകളും നിരവധി കേസുകളിൽ പ്രതികളുമാണ്.


56,000 രൂപയും റിസ്റ്റ് വാച്ചും വിമാനടിക്കറ്റ് അടക്കം വിലപ്പെട്ട രേഖകളും രണ്ടു മൊബൈൽ ഫോണുകളും അടങ്ങിയ ബാഗാണ് ദമയന്തിയുടെ കൈയിൽനിന്നു മോഷ്ടാക്കൾ തട്ടിയെടുത്തത്. ബാഗും ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് ഗൗരവിന്‍റെ ബന്ധുവിന്‍റെ വസതിയിൽ നിന്നു കണ്ടെടുത്തു.

സംഭവം വാർത്തയായതിനു പിന്നാലെ തങ്ങൾ കൊള്ളയടിച്ചത് പ്രധാനമന്ത്രിയുടെ അടുത്ത ബന്ധുവിനെയാണെന്ന് പ്രതികൾ മനസിലാക്കിയിരുന്നു. ഗൗരവിന്‍റെ ഭാര്യയാണ് ഇവരെ ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിച്ചത്. ഇതോടെയാണ് ഇവർ ഒളിവിൽ പോകാൻ തീരുമാനിച്ചു മുങ്ങിയത്.

മോഷണ സമയത്ത് ഹെൽമെറ്റ് ധരിക്കാതിരുന്നതിനാൽ സിസി ടിവി ദൃശ്യങ്ങളിൽനിന്ന് പോലീസിന് എളുപ്പത്തിൽ പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.