2000 രൂപ നോട്ടുകൾക്ക് അപ്രഖ്യാപിത പിൻവലിക്കൽ
2000 രൂപ നോട്ടുകൾക്ക് അപ്രഖ്യാപിത പിൻവലിക്കൽ
Wednesday, October 23, 2019 12:29 AM IST
ന്യൂഡൽഹി: രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി നിർത്തി നരേന്ദ്ര മോദി സർക്കാരും റിസർവ് ബാങ്കും നടത്തുന്നത് അപ്രഖ്യാപിത നോട്ട് പിൻവലിക്കൽ. ബാങ്കുകളിൽ എത്തുന്ന 2000 രൂപ നോട്ടുകൾ, കേട് വന്നതോ പഴകിയതോ ആയ നോട്ടുകളുടെ ഗണത്തിൽ പെടുത്തി റിസർവ് ബാങ്കിലേക്ക് എത്തിക്കാൻ പൊതുമേഖലാ, വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് രഹസ്യ സർക്കുലർ നൽകി. ഇതനുസരിച്ച് റിസർവ് ബാങ്കിന്‍റെ നിയന്ത്രണത്തിൽ ബാങ്കുകളുടെ പക്കലുള്ള കറൻസി ചെസ്റ്റുകളിൽ എത്തിയ 2000 രൂപ നോട്ടുകൾ മുഴുവൻ റിസർവ് ബാങ്കിലേക്ക് തിരിച്ചെടുത്തു കൊണ്ടിരിക്കുകയാണ്.

2000 രൂപ നോട്ടുകൾ ഭൂരിഭാഗവും പിൻവലിക്കുന്പോൾ തന്നെ 2016ലെ പോലെ ഒരു ഒൗദ്യോഗിക നോട്ടുനിരോധനം സർക്കാരിന്‍റെ പദ്ധതിയില്ല. അതുകൊണ്ടു തന്നെ 2000ത്തിന്‍റെ നോട്ടുകൾ നിലവിൽ അസാധാധുവാകില്ല. ഇത് പൂഴ്ത്തിവയ്പുകാർക്കും കള്ളപ്പണക്കാർക്കും ഗുണം ചെയ്യും. നാളെയോടെ കിട്ടാവുന്നത്ര 2000 രൂപ നോട്ടുകൾ റിസർവ് ബാങ്കിലേക്ക് അടയ്ക്കാനാണ് ബാങ്കുകൾക്ക് നൽകിയിരിക്കുന്ന നിർദേശം.

കേരളത്തിലെ ഒരു വാണിജ്യബാങ്കിന്‍റെ ഒരു കറൻസി ചെസ്റ്റിൽനിന്നു മാത്രം കഴിഞ്ഞ അഞ്ചു ദിവസം കൊണ്ടു 116 കോടി രൂപയുടെ 2000 നോട്ടുകളാണ് ഇത്തരത്തിൽ റിസർവ് ബാങ്കിലേക്കെത്തിയത്. അതിനു മുൻപുള്ള ആഴ്ചയിൽ വെറും 5200 കേട് വന്ന നോട്ടുകൾ ലഭിച്ച സ്ഥാനത്താണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 2000 രൂപയുടെ 58,700 നോട്ടുകൾ കേട് വന്നുവെന്ന ഗണത്തിൽ പെടുത്തി റിസർവ് ബാങ്കിലേക്ക് തിരിച്ചടപ്പിച്ചത്. നിലവിൽ പ്രചാരത്തിലുള്ള പരമാവധി 2000 രൂപ നോട്ടുകൾ പിൻവലിച്ച ശേഷം മുൻപ് നിരോധിച്ച 1000 രൂപ നോട്ടുകൾ ഇറക്കാനാണ് കേന്ദ്രസർക്കാരിന്‍റെയും റിസർവ് ബാങ്കിന്‍റെയും പദ്ധതി.


2000 രൂപയുടെ കറൻസി അച്ചടി നേരത്തേ തന്നെ നിർത്തി വച്ചിരുന്നതായി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു. 500, 1000 രൂപ നോട്ടുകളുടെ നിരോധനം പോലെ 2000 രൂപയുടെ നോട്ടുകൾ റദ്ദാക്കിയാൽ നിലവിൽ മാന്ദ്യം ബാധിച്ചിരിക്കുന്ന സന്പദ് ഘടനയെ വലിയ തോതിൽ ബാധിക്കുമെന്നതിനാലാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് ഒൗദ്യോഗികമായി പ്രഖ്യാപിക്കാത്തത്. കഴിഞ്ഞ ആഴ്ചയാണ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായി റിസർവ് ബാങ്ക് മറുപടി നൽകിയത്.

500, 1000 നോട്ടുകൾ നിരോധിച്ച ശേഷം പുറത്തിറക്കിയ 2000 രൂപ നോട്ടുകൾ വലിയ തോതിൽ കള്ളപ്പണമായി ശേഖരിക്കപ്പെടുന്നതായും വ്യാപകമായി വ്യാജ കറൻസികൾ പുറത്തിറങ്ങിയതായും കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ നടപടി. കള്ളപ്പണത്തിന്‍റെ പൂഴ്ത്തിവയ്്പും വ്യാജ കറൻസികളും തടയാൻ എന്ന പേരിൽ ഏർപ്പെടുത്തിയ നോട്ടുനിരോധനം ഫലത്തിൽ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടാതെ പോകുകയാണുണ്ടായത്.

2000 രൂപ നോട്ടുകൾ പിൻവലിക്കുന്ന പുതിയ നടപടി മൂലം കള്ളപ്പണക്കാരുടെ പക്കൽ വൻതോതിലുള്ള നോട്ടു ശേഖരം റിസർവ് ബാങ്കിലേക്ക് തിരിച്ചെത്തില്ല. എന്നാൽ, സാധാരണക്കാരുടെയും ഉദ്യോഗസ്ഥരുടെയും കർഷകരുടെയും പക്കൽ നിലവിൽ ഉള്ള 2000 രൂപ നോട്ടുകളാണ് ഇപ്പോൾ റിസർവ് ബാങ്കിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നത്. ഫലത്തിൽ ഈ നടപടി കൊണ്ട് കറൻസി പൂഴ്ത്തിവയ്പിനെയോ വ്യാജ കറൻസി ഇറങ്ങുന്നതിനെയോ തടയിടാൻ കഴിയില്ല.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.