കോയന്പത്തൂർ കൂട്ടമാനഭംഗം: റദ്ദാക്കിയ വധശിക്ഷ സുപ്രീംകോടതി പുനഃസ്ഥാപിച്ചു
കോയന്പത്തൂർ കൂട്ടമാനഭംഗം: റദ്ദാക്കിയ വധശിക്ഷ സുപ്രീംകോടതി പുനഃസ്ഥാപിച്ചു
Friday, November 8, 2019 12:26 AM IST
ന്യൂഡൽഹി: കോയന്പത്തൂരിൽ പത്തു വയസുള്ള പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്യുകയും പെണ്‍കുട്ടിയെയും സഹോദരനെയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ റദ്ദാക്കിയ വധശിക്ഷ സുപ്രീംകോടതി പുനഃസ്ഥാപിച്ചു. വിധി പ്രസ്താവിച്ച ബെഞ്ചിലെ ഒരു ജഡ്ജി വധശിക്ഷയെ എതിർത്തെന്ന പേരിൽ ഭൂരിപക്ഷ ബെഞ്ചിന്‍റെ ഉത്തരവ് നടപ്പിലാക്കാവുന്നതല്ല എന്ന വാദവും കോടതി തള്ളി.

കേസിൽ കഴിഞ്ഞ ഓഗസ്റ്റിൽ പുറപ്പെടുവിച്ച ഉത്തരവിനെതിരേ പ്രതി മനോഹരൻ സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണായക ഉത്തരവ്. 2010ലെ കോയന്പത്തൂർ കേസിൽ വധശിക്ഷ വിധിച്ചതിനെതിരേ മനോഹരൻ നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. ജസ്റ്റീസുമാരായ രോഹിൻടണ്‍ നരിമാനും സൂര്യ കാന്തും വധശിക്ഷ ശരിവച്ചപ്പോൾ ജസ്റ്റീസ് സഞ്ജീവ് ഖന്ന വധശിക്ഷ റദ്ദാക്കി ജീവപര്യന്തം ശിക്ഷ ഏർപ്പെടുത്തണമെന്നു വിധിയെഴുതി. ഇതു ചൂണ്ടിക്കാട്ടിയ മനോഹരൻ വധശിക്ഷ നടപ്പിലാക്കാനാവില്ലെന്നും ഭിന്ന വിധിയുടെ അടിസ്ഥാനത്തിൽ ഉത്തരവ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.


എന്നാൽ, പ്രതി ദയയ്ക്ക് അർഹനല്ലെന്നു കോടതി വ്യക്തമാക്കി. സമൂഹത്തെ ആകമാനം ബാധിക്കുന്ന ഹീന കുറ്റകൃത്യമാണ് നടന്നത്. ഇക്കാര്യം ഭൂരപക്ഷ വിധിയിൽ വ്യക്തമാക്കിയിട്ടുമുണ്ട്. കൂടാതെ, കേസ് ഞെട്ടിക്കുന്നതും അപൂർവങ്ങളിൽ അപൂർവമാണെന്നുമുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധി ഭൂരിപക്ഷ ബെഞ്ച് ശരിവച്ചിട്ടുണ്ടെ ന്നും കോടതി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.