അയോധ്യ: പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്നു പ്രധാനമന്ത്രി
അയോധ്യ: പരസ്യപ്രസ്താവനകൾ  ഒഴിവാക്കണമെന്നു പ്രധാനമന്ത്രി
Friday, November 8, 2019 12:26 AM IST
ന്യൂഡൽഹി: അയോധ്യ കേസില്‌ രാജ്യമാകെ ആകാംക്ഷയോടെയും ആശങ്കയോടെയും കാത്തിരിക്കുന്ന വിധിയെക്കുറിച്ചു വ്യക്തിപരമായ പരസ്യപ്രസ്താവനകൾ ഒഴിവാക്കാനും സമാധാനത്തിനു ശ്രമിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കേന്ദ്രമന്ത്രിമാർക്കും ബിജെപി നേതാക്കൾക്കും നിർദേശം നൽകി. പ്രകോപനം സൃഷ്ടിക്കുന്ന പ്രസ്താവനകൾ ഒഴിവാക്കാനും രാജ്യത്തെ സൗഹൃദാന്തരീക്ഷം നിലനിർത്താനും ആർഎസ്എസ് നേതാവ് മോഹൻ ഭഗവതും അഭ്യർഥിച്ചിരുന്നു. വിധി അനുകൂലമായാലും മധുരം വിതരണം ചെയ്യരുതെന്നു വിഎച്ച്പിയും നിർദേശിച്ചു.

എന്നാൽ, വിധി അനുകൂലമാകുമെന്ന മുൻകൂട്ടിയുള്ള പ്രസ്താവനകൾ ദുരൂഹമാണെന്ന് മുസ്‌ലിംനേതാക്കൾ പരാതിപ്പെട്ടു. പ്രധാനമന്ത്രിയുടെയും ആർഎസ്എസ് മേധാവിയുടെയും പ്രസ്താവനകളുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എല്ലാവരും കോടതിവിധി അംഗീകരിക്കുകയാണു വേണ്ട തെന്നും ബിഎസ്പി അഭിപ്രായപ്പെട്ടു.


രാജ്യത്തിന്‍റെ ഐക്യം കാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് പ്രത്യേക കടമയുണ്ടെ ന്നു കോണ്‍ഗ്രസ് ഓർമിപ്പിച്ചു. സമുദായ സൗഹാർദം ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു.

1992ലെ ബാബറി മസ്ജിദ് തകർക്കലിലും പിന്നീടുണ്ടായ സംഭവങ്ങളിലെ പോലീസിന്‍റെയും സുരക്ഷാ സൈനികരുടെയും വീഴ്ച പ്രകടമായിരുന്നു. പിന്നീട് 2013ലെ മുസാഫർപൂർ കലാപം അടക്കം നിരവധി വർഗീയ സംഘട്ടനങ്ങൾക്കും യുപി സാക്ഷിയായ പശ്ചാത്തലത്തിലാണ് ഇത്തവണ സുരക്ഷ കർശനമാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.