മുംബൈ: തന്നെ നുണയനായി ചിത്രീകരിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നു ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. മുഖ്യമന്ത്രിപദം പങ്കിടാമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ ഉറപ്പു നല്കിയിരുന്നുവെന്നു താക്കറെ മാധ്യമപ്രവർത്തകരോടു പറഞ്ഞു. അധികാരം പങ്കിടാമെന്ന കരാറില്ലായിരുന്നുവെന്ന ദേവേന്ദ്ര ഫഡ്നാവിസിന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്‌ട്രയിൽ ശിവസേന മുഖ്യമന്ത്രിയെ അവരോധിക്കുമെന്ന്, അന്തരിച്ച തന്‍റെ പിതാവ് ബാൽ താക്കറെയ്ക്കു നല്കിയ വാഗ്ദാനം പാലിക്കുമെന്നും അതിനായി ദേവേന്ദ്ര ഫഡ്നാവിസിന്‍റെയോ അമിത് ഷായുടെയും സഹായം ആവശ്യമില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.


പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവസേനാ നേതാക്കൾ കടന്നാക്രമിക്കുന്നുവെന്ന ഫഡ്നാവിസിന്‍റെ ആരോപണം താക്കറെ തള്ളി. മോദിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്നും അതേസമയം, എൻഡിഎ സർക്കാരിന്‍റെ തെറ്റായ നയങ്ങളെ കാലാകാലങ്ങളിൽ വിമർശിച്ചിട്ടുണ്ടെന്നും താക്കറെ പറഞ്ഞു.