നാശംവിതച്ചു ബുൾബുൾ; ബംഗാളിൽ 10 മരണം
നാശംവിതച്ചു ബുൾബുൾ; ബംഗാളിൽ 10 മരണം
Monday, November 11, 2019 12:39 AM IST
കോൽക്കത്ത: പശ്ചിമബംഗാളിന്‍റെ തീരജില്ലകളിൽ വീശിയടിച്ച ബുൾബുൾ ചുഴലിക്കാറ്റിൽ പത്തു മരണം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 2.73 ലക്ഷം കുടുംബങ്ങൾ ദുരിതത്തിലായി. ചുഴലിക്കാറ്റിനെത്തുടർന്നു ബംഗാളിൽ കനത്തമഴയുണ്ടായി. നോർത്ത്, സൗത്ത് 24 പർഗനാസ്, ഈസ്റ്റ് മിഡ്നാപുർ ജില്ലകളിലാണു കാറ്റ് കൂടുതൽ നാശം വരുത്തിയത്. ബുൾബുൾ ചുഴലിക്കാറ്റിൽ ബംഗ്ലാദേശിൽ 10 പേർ മരിച്ചു. 15 പേർക്കു പരിക്കേറ്റു. 21 ലക്ഷം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി.

ബംഗാളിൽ 2,473 വീടുകൾ പൂർണമായും 26,000 എണ്ണം ഭാഗികമായും തകർന്നതായി സംസ്ഥാന ദുരന്തനിവാരണ മന്ത്രി ജാവേദ് ഖാൻ പറഞ്ഞു. മത്സ്യബന്ധന പട്ടണങ്ങളായ ബക്കാലി, നംഖാന എന്നിവിടങ്ങളിൽ കാറ്റ് കനത്ത നാശം വരുത്തി.


2.73 ലക്ഷം കുടുംബങ്ങൾ ദുരിതത്തിലായെന്നും 1.78 ലക്ഷം പേരെ ദുരിതാശ്വാസ ക്യാന്പിലേക്കു മാറ്റിയതായും ജാവേദ് ഖാൻ പറഞ്ഞു. മരം കടപുഴകി വീണും വെള്ളക്കെട്ടിൽ വീണുമാണ് ആളുകൾ മരിച്ചത്. കടലിൽ പോയ മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന, പോലീസ്, ഫയർഫോഴ്സ് എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി മമത ബാനർജി വ്യോമനിരീക്ഷണം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.