ചീഫ് ജസ്റ്റീസിന്‍റെ ഓഫീസും വിവരാവകാശ പരിധിയിൽ
ചീഫ് ജസ്റ്റീസിന്‍റെ ഓഫീസും വിവരാവകാശ പരിധിയിൽ
Thursday, November 14, 2019 12:28 AM IST
ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യയുടെ ഓഫീസും വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുമെന്നു സുപ്രീംകോടതി. ഡൽഹി ഹൈക്കോടതിയുടെ 2010ലെ ഉത്തരവ് ശരിവച്ചുകൊണ്ട് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ ഉത്തരവു പുറപ്പെടുവിച്ചത്.

സുതാര്യത ഒരിക്കലും ജുഡീഷൽ സ്വാതന്ത്ര്യത്തെ ദോഷമായി ബാധിക്കുന്നതല്ലെന്നും ജുഡീഷൽ സ്വാതന്ത്ര്യവും ഉത്തരവാദിത്വവും കൈമാറ്റപ്പെടുന്നതാണെന്നും ചൂണ്ടിക്കാട്ടിയ അഞ്ചംഗ ബെഞ്ച്, പൊതുതാത്പര്യം സംരക്ഷിക്കാൻ സുതാര്യത അനിവാര്യമാണെന്നും വ്യക്തമാക്കി.

ജസ്റ്റീസ് സഞ്ജീവ് ഖന്നയാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റീസുമാരായ എൻ.വി. രമണ, ഡി.വൈ. ചന്ദ്രചൂഡ്, ദീപക് ഗുപ്ത എന്നിവർ ഉൾപ്പെട്ട അഞ്ചംഗ ബെഞ്ചിനുവേണ്ടി വിധിയെഴുതിയത്. ജസ്റ്റീസുമാരായ എൻ.വി. രമണയും ഡി.വൈ. ചന്ദ്രചൂഡും പ്രത്യേക വിധിയെഴുതിയെങ്കിലും പ്രധാനവിധിയുമായി യോജിച്ചു. പൊതുതാത്പര്യ പ്രകാരം ചീഫ് ജസ്റ്റീസിന്‍റെ ഓഫീസ് വിവരാവകാശത്തിന്‍റെ പരിധിയിൽ വരുമെന്ന് അഞ്ചംഗങ്ങളും ഏകാഭിപ്രായം പ്രകടിപ്പിച്ചപ്പോൾ ചില കാര്യങ്ങൾ പരസ്യമാക്കുന്നതിനോടുള്ള എതിർപ്പും വ്യക്തമാക്കിയിട്ടുണ്ട്. ജഡ്ജിമാരുടെ നിയമനം, സ്ഥാനക്കയറ്റം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ജുഡീഷൽ അഡ്മിനിസ്ട്രേഷന്‍റെ കാര്യത്തിൽ ചില രഹസ്യാത്മകതകൾ ആവശ്യമാണെന്നും അവയുടെ കാര്യത്തിൽ വിവരാവകാശനിയമത്തിനു പരിമിതികളുണ്ടെന്നും കോടതി വിലയിരുത്തിയെങ്കിലും പൊതുതാത്പര്യത്തിന്‍റെയും സുതാര്യതയുടെയും മുന്പിൽ അവ അപ്രസക്തമാകുമെന്നും ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടുന്നു.


കൊളീജിയം നടത്തുന്ന നിയമനങ്ങളുടെ കാര്യത്തിൽ നിയമിക്കപ്പെടുന്ന വ്യക്തിയുടെ വിവരങ്ങളും നടപടിക്രമങ്ങളും വിവരാവകാശ നിയമപ്രകാരം ലഭ്യമാകും. എന്നാൽ, നിയമനത്തിനായി സ്വീകരിച്ച യോഗ്യത നിർണയവും നിരസിച്ചിട്ടുണ്ടെങ്കിൽ അതിന്‍റെ കാരണവും വെളിപ്പെടുത്താനാവില്ല. ഭരണഘടനാ ബെഞ്ചുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും ഉത്തരം നൽകേണ്ടതാണ്. അത് വിവരാവകാശ നിയമത്തിന്‍റെ പൂർണ നിർവചനങ്ങളുടെ അടിസ്ഥാനത്തിലാകണമെന്നില്ല. അതേ സമയം, വിവരാവകാശ നിയമം ജുഡീഷറിയെ നിരീക്ഷിക്കാനുള്ള ഉപകരണമാക്കി മാറ്റരുതെന്നും ചീഫ് ജസ്റ്റീസിന്‍റെ ഓഫീസിനെയും സുപ്രീംകോടതിയെയും രണ്ടായി കാണണമെന്നും കോടതി ചൂണ്ടിക്കാട്ടി. വിവരാവകാശ നിയമത്തിന്‍റെ എട്ടാം വകുപ്പിലുള്ള പൊതു താത്പര്യം എന്നതിന്‍റെ ശരിയായ നിർവചനം പാലിക്കപ്പെടണമെന്നും ഉത്തരവിൽ പറയുന്നു.

ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.