അന്തരീക്ഷ മലിനീകരണം; പരിഹാരയോഗത്തിൽ പങ്കെടുക്കാതെ എംപിമാർ
അന്തരീക്ഷ മലിനീകരണം; പരിഹാരയോഗത്തിൽ പങ്കെടുക്കാതെ എംപിമാർ
Saturday, November 16, 2019 12:51 AM IST
ന്യൂഡൽഹി: അത്യാഹിത നിലയിൽ തുടരുന്ന ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം ചർച്ച ചെയ്യാൻ ചേർന്ന പാർലമെന്‍ററി സമിതിയിൽ തല പോലും കാണിക്കാതെ അംഗങ്ങളായ എംപിമാർ. മുങ്ങിയവരിൽ ഡൽഹിയിൽനിന്നുള്ള ഒരേയൊരു എംപിയായ ബിജെപി അംഗം ഗൗതം ഗംഭീറുമുണ്ട്. 29 എംപിമാർ ഉൾപ്പെട്ട സമിതിയുടെ യോഗത്തിനെത്തിയത് വെറും നാല് എംപിമാർ. ഇതോടെ ഇന്നലെ ചേരാനിരുന്ന യോഗം റദ്ദാക്കി.

എംപിമാർക്കു പുറമേ പരിസ്ഥിതി മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥരും യോഗത്തിൽനിന്നു വിട്ടുനിന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞിട്ടുണ്ട്. എംപിമാർ ഉൾപ്പെടെ യോഗത്തിൽനിന്നു വിട്ടുനിന്ന സംഭവം ലോക്സഭാ സ്പീക്കറുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് പാർലമെന്‍ററി സമിതിയിലെ മറ്റംഗങ്ങൾ പറഞ്ഞു. ഡൽഹിയിൽ യോഗം നടക്കുന്പോൾ സംസ്ഥാനത്തുനിന്നുള്ള ഏക എംപിയായ ഗൗതം ഗംഭീർ ഇൻഡോറിൽ ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരത്തിൽ കമന്‍ററി പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

നഗരവികസന കാര്യങ്ങൾക്കുള്ള പാർലമെന്‍ററി സമിതിയാണ് കാലാവസ്ഥയുടെ അത്യാഹിതാവസ്ഥയെക്കുറിച്ചു ചർച്ച ചെയ്യാൻ യോഗം വിളിച്ചുചേർത്തത്. പരിസ്ഥിതി സെക്രട്ടറി, വനംവകുപ്പ് സെക്രട്ടറി, കാലാവസ്ഥാ വ്യതിയാന വിഷയം കൈകാര്യം ചെയ്യുന്ന സെക്രട്ടറി, ഡൽഹി ഡെവലപ്മെന്‍റ് അഥോറിറ്റിയിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തില്ല. ബിജെപി എംപിമാരായ ജഗദംബിക പാൽ, സി.ആർ. പാട്ടീൽ, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ്, എൻസിപി എംപി ഹസ്നയിൻ മസൂദി എന്നിവർ മാത്രമാണ് ഇന്നലെ യോഗത്തിൽ പങ്കെടുക്കാനെത്തിയത്. യോഗത്തിൽനിന്നു വിട്ടുനിന്ന് ക്രിക്കറ്റ് മത്സരത്തിന് കമന്‍ററി പറയാൻ പോയ ഗൗതം ഗംഭീറിനെ അതിരൂക്ഷമായി വിമർശിച്ച് ആം ആദ്മി പാർട്ടി രംഗത്തെത്തി.


അതിനിടെ, വായുമലിനീകരണം കുറയ്ക്കുന്നതിനായി ഡൽഹിയിൽ ഏർപ്പെടുത്തിയിരുന്ന ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം ഇന്നലെ അവസാനിച്ചു. നിയന്ത്രണം വീണ്ടും ഏർപ്പെടുത്തുന്ന കാര്യം പിന്നീട് ആലോചിച്ചു തീരുമാനിക്കുമെന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞത്. വാഹന നിയന്ത്രണം അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ശാശ്വത പരിഹാരമല്ലെന്ന് ഇന്നലെ സുപ്രീംകോടതിയും ചൂണ്ടിക്കാട്ടി. വാഹനങ്ങൾ പുറന്തള്ളുന്ന മലിനീകരണം മൂന്നു ശതമാനം മാത്രമാണെന്നും മാലിന്യങ്ങൾ തള്ളുന്നതിൽനിന്നും നിർമാണ പ്രവർത്തനങ്ങളിൽനിന്നുമാണ് കൂടുതൽ പങ്കും വായുമലിനീകരണമുണ്ടാകുന്നതെന്നുമാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നതെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. വായുമലിനീകരണം ഫലപ്രദമായി നിയന്ത്രിക്കുന്നതിൽ ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സർക്കാരുകൾ പൂർണമായും പരാജയപ്പെട്ടെന്നും കോടതി കുറ്റപ്പെടുത്തി.
നവംബർ 25ന് നാലു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.